( അല്‍ ഖലം ) 68 : 43

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ

അവരുടെ ദൃഷ്ടികള്‍ ഭയത്താല്‍ കീഴ്പ്പോട്ട് താഴ്ന്നിരിക്കും, അപമാനം അവരെ ആവരണം ചെയ്യും; നിശ്ചയം അവര്‍ സുരക്ഷിതരായിരുന്നപ്പോള്‍ സാഷ്ടാംഗ പ്രണാമത്തിലേലേക്ക് വിളിക്കപ്പെടുന്നവരുമായിരുന്നു.

7: 205-206 ല്‍ വിവരിച്ച പ്രകാരം വിശ്വാസി നയിക്കുന്ന ജീവിതരീതി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിന്‍പറ്റുകയില്ല. ആത്മാവിനെ ശുദ്ധീകരിക്കാതെ ജഡം കൊണ്ട് നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ഹജ്ജും ഉംറയും നിര്‍വ്വഹിക്കുകയും ചെയ്യുന്ന കാഫിറുകളായ അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയോ സത്യമായ അദ്ദിക്റി നെ ത്രാസായി ഇവിടെവെച്ച് ഉപയോഗപ്പെടുത്താത്തതിനാല്‍ അവരുടെ കര്‍മങ്ങള്‍ക്ക് അദ്ദിക്ര്‍ ത്രാസായി ഉപയോഗപ്പെടുത്തി വിധികല്‍പിക്കുന്ന ദിനത്തില്‍ തൂക്കം ലഭിക്കു കയോ ഇല്ല. മാത്രമല്ല, ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്ത അവര്‍ ക്കാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതെന്നും അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്നും 25: 34, 65-66 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 9: 53-55; 74: 41-47; 84: 21-22 വിശദീകരണം നോക്കുക.