( ഇന്‍ശിഖാഖ് ) 84 : 21

وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩

അവരുടെമേല്‍ ഖുര്‍ആന്‍ വായിക്കപ്പെട്ടാല്‍ അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരാകുന്നുമില്ല. 

ഖുര്‍ആന്‍ എന്നാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളത് എന്നാണ്. 21: 24 പ്രകാ രം 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്ര്‍ തന്നെയാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങള്‍ വായിച്ച് കേള്‍ക്കുമ്പോള്‍ സാഷ്ടാംഗപ്രണാമം നടത്തി നാഥന്‍റെ സാമീപ്യം തേടുകയില്ല. ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള അവരുടെ നമസ്കാരങ്ങളില്‍ കോ ഴികൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗ പ്രണാമം നടത്തുകവഴി 22: 18 ല്‍ പറഞ്ഞ പ്രകാ രം ഇക്കൂട്ടര്‍ ഹീനമായ ശിക്ഷ ബാധകമായവരാണ്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാ ഫിറുകളായ ഇക്കൂട്ടര്‍ക്ക് ഹീനമായ ശിക്ഷയാണ് നാഥന്‍ ഒരുക്കിവെച്ചിട്ടുള്ളത്. വിശ്വാ സികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെ ട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 32: 13-16; 39: 32-33; 68: 42 വിശദീകരണം നോക്കുക.