هَلْ يَنْظُرُونَ إِلَّا تَأْوِيلَهُ ۚ يَوْمَ يَأْتِي تَأْوِيلُهُ يَقُولُ الَّذِينَ نَسُوهُ مِنْ قَبْلُ قَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ فَهَلْ لَنَا مِنْ شُفَعَاءَ فَيَشْفَعُوا لَنَا أَوْ نُرَدُّ فَنَعْمَلَ غَيْرَ الَّذِي كُنَّا نَعْمَلُ ۚ قَدْ خَسِرُوا أَنْفُسَهُمْ وَضَلَّ عَنْهُمْ مَا كَانُوا يَفْتَرُونَ
അതിന്‍റെ ഭാവിപ്രവചനങ്ങള്‍ പുലരുകയെന്നല്ലാതെ ഇനി മറ്റെന്താണ് ഇവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്, അതിന്‍റെ പ്രവചനങ്ങള്‍ പുലരുന്നനാളില്‍ മുമ്പ് അതിനെ വിസ്മരിച്ച് കൊണ്ടിരുന്നവരായവര്‍ പറയുന്നതാണ്: നിശ്ചയം ഞങ്ങളുടെ നാഥന്‍റെ പ്രവാചകന്‍മാര്‍ സത്യവും കൊണ്ട് വന്നവര്‍ തന്നെയായിരുന്നു, അപ്പോള്‍ നമുക്ക് ശുപാര്‍ശക്കാരില്‍ നിന്നുള്ള വല്ലവരുമുണ്ടോ, അങ്ങനെ അവര്‍ നമുക്കുവേണ്ടി ശുപാര്‍ശ ചെയ്യാന്‍; അല്ലെങ്കില്‍ നമ്മെ തിരിച്ചയക്കുമോ? അങ്ങനെ നാം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതല്ലാത്തത് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി, നിശ്ചയം അവര്‍ അവരെ സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നു, അവര്‍ കെട്ടിച്ചമച്ചിരുന്ന കളവുകളൊക്കെയും ഇന്ന് അവരെത്തൊട്ട് വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു.
ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങ ളാണ്. വിശ്വാസികള്‍ ഉള്‍ക്കാഴ്ച്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വരാന്‍ പോകുന്ന കാര്യങ്ങളെല്ലാം ഇവിടെവെച്ചുതന്നെ കാണുകയും കാഫിറുകളായാലുള്ള അവസ്ഥയില്‍ മനം നൊന്ത് അത്തരം അവസ്ഥയില്‍ പെടാതിരിക്കാന്‍ മനസ്സാ-വാചാ-കര്‍മണാ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. 6: 94 ന്‍റെ ആശയം ഉ ള്‍ക്കൊള്ളുന്ന വിശ്വാസികള്‍ ഒറ്റക്കൊറ്റക്കായിട്ടാണ് ഭൂമിയില്‍ വന്നിട്ടുള്ളതെന്നും നാ ലാം ഘട്ടമായ ഐഹിക ലോകത്തെക്കുറിച്ച് ഒറ്റക്കൊറ്റക്കായിട്ടാണ് നാഥന്‍റെ മുമ്പില്‍ ഉ ത്തരം പറയേണ്ടതെന്നും ഉത്തമ ബോധ്യമുള്ളവരാണ്. അവര്‍ക്ക് നല്‍കപ്പെട്ട എല്ലാ അ നുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗ പ്പെടുത്തി സ്വര്‍ഗ്ഗം ഇവിടെ പണിയുന്നതാണ്. എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവിനെ ഏകാധിപതിയും സര്‍വ്വാധിപതിയും സ്വേച്ഛാധിപതിയും നിഷ്പക്ഷവാനുമായി അംഗീകരിക്കുന്ന വിശ്വാസികള്‍ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താത്ത കാഫിറുകളും ഭ്രാന്തന്മാരുമായ മിഥ്യാവാദികളുടെ നഷ്ടത്തിന് അവര്‍ സ്വയം കുറ്റപ്പെടുത്തേണ്ടിവരും എന്ന ഉത്തമ ബോധ്യമുള്ളവരുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം ലഭി ക്കാത്ത ജനതയെ സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹു സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകത്തേക്കാണ് അയക്കുക. 'ഞാന്‍ കാഫിറാണ്' എന്ന് ആ ത്മാവിനെതിരെ സാക്ഷ്യം വഹിക്കാതെ ഒരാളെയും നിഷ്പക്ഷവാനായ നീതിമാന്‍ നരകത്തിലേക്ക് ഇടുകയില്ല.
വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും, നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തി ല്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും, മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സ മുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെ യ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രി കാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം.6: 20, 26-28; 7: 37; 32: 12 വിശദീകരണം നോക്കുക.