( നൂഹ് ) 71 : 14

وَقَدْ خَلَقَكُمْ أَطْوَارًا

നിശ്ചയം, അവന്‍ നിങ്ങളെ വിവിധ ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു. 

സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ഏഴ് ഘട്ടങ്ങളുണ്ട്. ആദ്യമനുഷ്യനായ ആ ദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരുടെ യും ആത്മാവിനെ സൃഷ്ടിക്കുകയുണ്ടായി. ശേഷം 7: 172 ല്‍ വിവരിച്ച പ്രകാരം അവര്‍ ഓരോരുത്തരോടും 'ഞാനല്ലെയോ നിങ്ങളുടെ ഉടമ' എന്ന് ചോദിക്കുകയും എല്ലാവരും 'അതെ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് പറഞ്ഞ് ഉടമ്പടി ചെയ്യുകയുമു ണ്ടായി. ഇതാണ് മനുഷ്യന്‍റെ ഒന്നാം ഘട്ടം. ശേഷം എല്ലാവരെയും ആദമിന്‍റെ മുതുകില്‍ നിക്ഷേപിച്ച് ഭൂമിയിലേക്ക് ഇറക്കി. പിന്നീട് ആദമിന്‍റെ സന്തതിപരമ്പരകളുടെ മുതുകു കളിലൂടെ ഓരോരുത്തരുടെയും പിതാവിന്‍റെ മുതുകിലെത്തിച്ചേരുന്നത് വരെയുള്ളതാ ണ് രണ്ടാം ഘട്ടം. പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ മലക്ക് മുഖേന എടുത്ത് നാ ലാം മാസത്തില്‍ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവില്‍ ആവാഹിപ്പിക്കുന്നു. നേരത്തെതന്നെ ജീവനുണ്ടായിരുന്ന ശിശുവിന് ആത്മാവുകൂടി ലഭിക്കുന്നതോടെ റൂഹ് (ജീവന്‍+ആത്മാവ്) ലഭിക്കുന്നു. അതുമുതല്‍ പതിനഞ്ചുവയസ്സ് വരെയുള്ളതാണ് മൂന്നാം ഘട്ടം. പതിനഞ്ച് വയസ്സിനുമുമ്പ് മരണപ്പെടുന്ന ഏതൊരുകുട്ടിയും സ്വര്‍ഗത്തിലേക്കുത ന്നെ തിരിച്ചുപോകുന്നതാണ്. പതിനഞ്ച് വയസ്സ് മുതല്‍ മരണം വരെയുള്ള ഭൂമിയിലെ ജീ വിതകാലമാണ് നാലാം ഘട്ടം. ഉള്‍ക്കാഴ്ചാദായകമായ വേദത്തിന്‍റെ ആശയം ഉപയോഗപ്പെ ടുത്തി സ്രഷ്ടാവിനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുക, സ്വര്‍ഗം ഇവിടെ പണിയുക, മരണത്തോടുകൂടി പണി ത സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോവുക എന്നതാണ് നാലാം ഘട്ടത്തിലുള്ള മനുഷ്യ ന്‍റെ ജീവിതലക്ഷ്യം. 23: 100 ല്‍ വിവരിച്ച പ്രകാരം മരണത്തിന് ശേഷം പുനര്‍ജന്മനാള്‍ വ രെയുള്ള കാലമാണ് (ബര്‍സഖ്) അഞ്ചാം ഘട്ടം. 70: 4 ല്‍ വിവരിച്ച പ്രകാരം അമ്പതിനാ യിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിചാരണനാളാണ് ആറാം ഘട്ടം. വേദം ലഭിച്ചവര്‍ക്ക് അ ത് ഉപയോഗപ്പെടുത്തി നാലാം ഘട്ടത്തില്‍ സ്വര്‍ഗം പണിതാല്‍ സ്വര്‍ഗവും പണിയാത്തവ ര്‍ക്ക് നരകവുമാണ് ഏഴാം ഘട്ടം. 2: 62 ല്‍ വിവരിച്ച പ്രകാരം വേദഗ്രന്ഥം ലഭിക്കാത്തവ രെ സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകങ്ങളിലേക്കാണ് ഏഴാം ഘട്ടത്തില്‍ അയക്കുക. സൃഷ്ടിക്കപ്പെട്ടശേഷം ആത്മാവ് വിവിധ ഘട്ടങ്ങള്‍ തരണം ചെയ്യുന്നു എ ന്നല്ലാതെ അത് ഒരിക്കലും നശിക്കുന്നില്ല എന്നത് പ്രത്യേകം സ്മരണീയമാണ്. 4: 1; 7: 172-173 വിശദീകരണം നോക്കുക.