( അത്തൗബ ) 9 : 127

وَإِذَا مَا أُنْزِلَتْ سُورَةٌ نَظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَاكُمْ مِنْ أَحَدٍ ثُمَّ انْصَرَفُوا ۚ صَرَفَ اللَّهُ قُلُوبَهُمْ بِأَنَّهُمْ قَوْمٌ لَا يَفْقَهُونَ

ഓരോ സൂറത്ത് അവതരിപ്പിക്കപ്പെടുമ്പോഴും അവര്‍ പരസ്പരം നോക്കുകയും നിങ്ങളില്‍ ആരെങ്കിലും അവരെ നോക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുകയും പി ന്നെ തഞ്ചത്തില്‍ പിന്തിരിഞ്ഞു പോവുകയും ചെയ്യുന്നു, അല്ലാഹു അവരുടെ ഹൃദയങ്ങളെ പിന്തിരിപ്പിച്ചു കളഞ്ഞിരിക്കുകയാണ്, എന്തുകൊണ്ടെന്നാല്‍ നി ശ്ചയം അവര്‍ കാര്യം ഗ്രഹിക്കാത്ത-ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു ജനതയാകുന്നു.

മദീനയിലുള്ള കപടവിശ്വാസികളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണിക്കുന്നതെങ്കില്‍ ഇന്ന് നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുകയും വളച്ചൊടിക്കുകയും അസ്ഥാനത്ത് ഉദ്ധരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ സ്വഭാവം കൂടുതല്‍ പിഴച്ചതും ദു ഷിച്ചതുമാണ്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഈ മിഥ്യാവാദികളായ, കളവ് മാത്രം പറയുന്ന കപടവിശ്വാസികള്‍-അവര്‍ സത്യത്തിലാണെ ന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെന്നും അഹങ്കാരപൂര്‍വം വാദിക്കുന്നവരും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനതവിഭാഗങ്ങളാണ് കാഫിറുകളും നരകത്തിന്‍റെ സഹവാസികളുമെന്നും മിഥ്യയായി വാദിക്കുന്നവരാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളുടെയും അവരുടെ അനുയായികളുടെയും പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള ള്ള സിജ്ജീനിലാണെന്നാണ് 83: 7 ല്‍ പറഞ്ഞിട്ടുള്ളത്. 7: 40 ല്‍ പറഞ്ഞ ഭ്രാന്തന്മാരായ അ വര്‍ തങ്ങളുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റാത്തതിനാല്‍ അവരുടെ പ്രവൃത്തികള്‍ 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖ പ്പെടുത്തുന്നതിന് വേണ്ടി അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുക യില്ല. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ കെട്ടജനത ദേഹേച്ഛക്കും ഐഹിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. നിഷ്പക്ഷവാനായ നാഥന്‍ അവരെ മനുഷ്യഗണത്തില്‍ പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടരായിട്ടാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടു ള്ളത്. 2: 6-7; 5: 49; 25: 33-34 വിശദീകരണം നോക്കുക.