( അൽ മാഇദ ) 5 : 49

وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ ۖ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ

അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് നീ അവര്‍ക്കിടയില്‍ വിധി നടത്തുകയും ചെയ്യുക, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നീ പിന്‍പറ്റുകയുമരുത്, അല്ലാഹു നിന്നി ലേക്ക് അവതരിപ്പിച്ച് തന്നിട്ടുള്ള ചിലതില്‍ അവര്‍ നിന്നെ നാശത്തില്‍ അകപ്പെടുത്തുന്നതിനെത്തൊട്ട് നീ ജാഗ്രത പാലിക്കുകയും ചെയ്യുക, അങ്ങനെ അവര്‍ പിന്തിരിഞ്ഞ് പോവുകയാണെങ്കില്‍ അപ്പോള്‍ നീ അറിഞ്ഞിരിക്കുക, നിശ്ചയം അവരുടെ ചില പാപങ്ങളുടെ ഫലം അവരെ ബാധിപ്പിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, നിശ്ചയം ജനങ്ങളില്‍ അധികപേരും തെമ്മാടികള്‍ തന്നെയുമാകുന്നു.

പ്രവാചകനും വിശ്വാസികളും അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാന്‍ കല്‍പിക്കപ്പെട്ടവരും അങ്ങനെ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, തെമ്മാടികളായ കപടവിശ്വാസികള്‍ അവരുടെ ദേഹേച്ഛകളാണ് പിന്‍പറ്റുക. അവര്‍ അദ്ദിക്റിനെത്തൊട്ട് വിരോ ധം വെച്ച് തര്‍ക്കിക്കുന്ന അല്ലാഹുവിന്‍റെ ശത്രുക്കളുമാണ്. 17: 73-75 ല്‍, അവര്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ നാം നിനക്ക് ദിവ്യസന്ദേശമായി നല്‍കിയതില്‍ നമ്മുടെമേല്‍ അതല്ലാത്തത് കെട്ടിച്ചമച്ച് പറയിപ്പിച്ച് നിന്നെ അവര്‍ നാശത്തില്‍ അകപ്പെടുത്താന്‍ ശ്രമിക്കുകതന്നെ ചെയ്യുമായിരുന്നു, അങ്ങനെയായാല്‍ അവര്‍ നിന്നെ ആത്മമിത്രമായി തെരഞ്ഞെടുക്കുമായിരുന്നു; നിന്നെ നാം ഉറപ്പിച്ച് നിര്‍ത്തിയിട്ടില്ലായിരുന്നെങ്കില്‍ നീ അല്‍പസ്വ ല്‍പം അവരിലേക്ക് ചായുകതന്നെ ചെയ്യുമായിരുന്നു, അങ്ങനെയായാല്‍ നാം നിന്നെ ഇഹത്തില്‍ ഇരട്ടി ശിക്ഷയും മരണശേഷം ഇരട്ടി ശിക്ഷയും രുചിപ്പിക്കുകതന്നെ ചെയ്യും, പിന്നെ നമ്മുടെ മേല്‍ നീ ഒരു സഹായിയെയും എത്തിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 3: 154 ല്‍ വിവരിച്ച പ്രകാരം വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് അവന്‍റെ സൃ ഷ്ടികള്‍ക്കിടയില്‍ വിധികല്‍പിക്കുക. വിശ്വാസി അവന്‍റെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് ഇവിടെവെച്ച് വിധി കല്‍പിക്കുന്നവനായതിനാല്‍ വിധിദിവസം അദ്ദിക്ര്‍ അവന് അനുകൂലമായി വാദിക്കുകയും സാ ക്ഷിനില്‍ക്കുകയും ചെയ്യുന്നതാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളും സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരും നാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായതിനാല്‍ അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 4: 46 ല്‍ വിവരിച്ച പ്രകാരം അവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്നവരുമാണ്. നാഥന്‍റെ ശാപവും കോപവും വര്‍ഷിച്ചിട്ടുള്ള തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ അധികപേരും തെമ്മാടികളാണ് എന്നുപറഞ്ഞതിന്‍റെ വിവക്ഷ ഗ്രന്ഥം അനന്തരമെടുത്ത പ്രവാ ചകന്‍റെ ജനതയില്‍ നിന്ന് അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത എല്ലാ ഫുജ്ജാറുകളും തെമ്മാടികളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളുമാണ് എന്നാണ്. 32: 18 പ്ര കാരം പ്രവാചകന്‍റെ ജനതയില്‍ നിന്ന് അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്തവരെല്ലാം തെമ്മാടികളാണ്. തെമ്മാടികളുടെ മേല്‍ നിശ്ചയം! അവര്‍ ഇനി വിശ്വാസികളാവുകയി ല്ല എന്ന നിന്‍റെ നാഥന്‍റെ വചനം ബാധകമായിരിക്കുന്നു എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. 2: 159-161; 4: 118, 145; 8: 22 വിശദീകരണം നോക്കുക.