أَلَمْ يَعْلَمُوا أَنَّهُ مَنْ يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ
നിശ്ചയം ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും എതി ര്‍ക്കുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അവനുള്ളത് നരകക്കുണ്ഠത്തിലെ തീ യാണെന്നും അവന്‍ അതില്‍ ശാശ്വതനാണെന്നും അവര്‍ അറിഞ്ഞിട്ടില്ലേ? അ തുതന്നെയാണ് വമ്പിച്ച നിന്ദ്യത.
58: 22 ല്‍, അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച ഒരു ജ നതയെ, അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും എതിര്‍ക്കുന്നവരോട്-അവര്‍ മാ താപിതാക്കളാണെങ്കിലും മക്കളാണെങ്കിലും സഹോദര സഹോദരികളാണെങ്കിലും അ ല്ലെങ്കില്‍ എത്ര അടുത്തവരാണെങ്കിലും ശരി-സ്നേഹബന്ധം പുലര്‍ത്തുന്നവരായി നീ ക ണ്ടെത്തുകയില്ല, അത്തരം വിശ്വാസികളുടെ ഹൃദയങ്ങളിലാണ് വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്, അല്ലാഹുവില്‍ നിന്നുള്ള ഒരു റൂഹിനാല്‍ അവരെ ശക്തിപ്പെടുത്തുന്നതും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവര്‍ പ്ര വേശിപ്പിക്കപ്പെടുന്നതുമാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അവരെത്തൊട്ട് അല്ലാഹുവും അവനെത്തൊട്ട് അവരും തൃപ്തിപ്പെട്ടിരിക്കുന്നു-അക്കൂട്ടരാണ് അല്ലാഹു വിന്‍റെ സംഘം; അറിഞ്ഞിരിക്കുക, നിശ്ചയം അല്ലാഹുവിന്‍റെ സംഘക്കാര്‍ മാത്രമാണ് വി ജയം വരിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് അല്ലാഹുവിനോടും പ്രവാചകനോടും വിരോ ധം വെക്കുക എന്ന് പറഞ്ഞാല്‍ അദ്ദിക്റിനോട് വിരോധം വെക്കുക എന്നാണ്. നരകക്കു ണ്ഠത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്റിനോാട് വിരോധം വെക്കുന്നവര്‍ ഇഹത്തില്‍ തന്നെ നിന്ദ്യത അനുഭവിക്കേണ്ടി വരുന്നവരും മരണത്തോടുകൂടി വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേ ണ്ടവരുമാണ്. 2: 85; 4: 145; 7: 50-51; 41: 26-28 വിശദീകരണം നോക്കുക.