( അത്തീന്‍ ) 95 : 3

وَهَٰذَا الْبَلَدِ الْأَمِينِ

സുരക്ഷിതമായ ഈ നാടുമാണ് സത്യം, 

സുരക്ഷിതമായ നാടുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യര്‍ക്കുവേണ്ടി ആദ്യമായി സ്ഥാപി ക്കപ്പെട്ട ആരാധനാലയമായ 'കഅ്ബ' നിലകൊള്ളുന്ന മക്കയാണ്. 21: 107 ല്‍ പറഞ്ഞ സ ര്‍വ്വലോകര്‍ക്കും അനുഗ്രഹമായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നിയോഗിക്കപ്പെടുന്നതിന്മുമ്പും ശേഷവും ആ നാട് സുരക്ഷിതമായിരുന്നു. ഇപ്പോഴും സുരക്ഷിതമാണ് താനും. ലോകാവസാനം വരെ അത് സുരക്ഷിതമായിരിക്കുകയും ചെയ്യും. അതിന്‍റെ സംരക്ഷ ണം പ്രപഞ്ചനാഥന്‍ ഏറ്റെടുത്തിരിക്കുന്നു എന്ന് സാരം. അവസാനകാലത്ത് പാമ്പ് മാളത്തിലേക്കെന്നപോലെ യഥാര്‍ത്ഥ ഇസ്ലാം ഇജാസിലേക്ക് (മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പ്രദേശം) ഉള്‍വലിയുന്നതാണ് എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇമാം മഹ്ദി ഇജാസില്‍ പ്രത്യക്ഷപ്പെടുന്നതോടുകൂടി മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. അതില്‍ അധികവും 2: 62 ല്‍ വിവരിച്ച പ്രകാരം ആ ദ്യകാലക്കാരില്‍ നിന്നുള്ള ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന സന്യാസി-സന്യാസിനിമാര്‍ തന്നെയായിരിക്കും. 8: 22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോ ഗപ്പെടുത്താത്ത ഫുജ്ജാറുകളായ ദുഷ്ടജീവികള്‍ ഇജാസില്‍ നിന്ന് പുറത്താക്കപ്പെടുന്ന തുമാണ്. 3: 96; 42: 7; 48: 6 വിശദീകരണം നോക്കുക.