وَسَكَنْتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنْفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ
തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചിരുന്നവരായവരുടെ വാസസ്ഥലങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്, അവരോട് നാം എങ്ങനെയാണ് പ്രവ ര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കി വിശദീകരിച്ച് തന്നിട്ടുമുണ്ട്, നിങ്ങള്‍ ക്ക് നാം പലതരം ഉപമകളും ഉദാഹരിച്ച് തന്നിട്ടുമുണ്ട്.
32: 26 ല്‍ അല്ലാഹു ചോദിക്കുന്നു: ഇവര്‍ക്കുമുമ്പ് എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്നുപോ കുന്നത്, അപ്പോള്‍ ഇവര്‍ക്ക് അതില്‍ നിന്ന് ഗുണപാഠമൊന്നും കിട്ടുന്നില്ലെയോ, നിശ്ചയം അതില്‍ ധാരാളം ഗുണപാഠങ്ങളുണ്ട്, അപ്പോള്‍ അവര്‍ കേള്‍ക്കുന്നില്ലെയോ എന്നും; 32: 27 ല്‍, നിശ്ചയം നാം വരണ്ടുകീറിയ ഭൂമിയിലേക്ക് വെള്ളത്തെ നയിക്കുകയും അതില്‍ നി ന്ന് കൃഷികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത് അവര്‍ കാണുന്നില്ലെയോ, അതില്‍ നി ന്ന് അവരുടെ കന്നുകാലികളും അവര്‍ തന്നെയും ഭക്ഷിക്കുന്നു, അപ്പോള്‍ അവര്‍ ഉള്‍ ക്കാഴ്ച ഉള്ളവരാകുന്നില്ലയോ എന്നും അല്ലാഹു ചോദിക്കുന്നു. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ദീനില്‍ നിന്ന് പുറത്തുപോവുകവഴി ഭീകരവാദ പ്രവര്‍ത്തനങ്ങളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും ലോ കത്തെവിടെയും മുഴുകിയിരിക്കുന്നത്. 6: 45-47 ല്‍ വിവരിച്ച പ്രകാരം എല്ലാ കാലങ്ങളി ലും പ്രവാചകന്മാരുടെ ജനതയില്‍ പെട്ടവര്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെ ച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തെമ്മാടികളായി മാറുമ്പോള്‍ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തുകയും അക്രമികളായ തെമ്മാടികളെ ഉന്മൂ ലനം ചെയ്യുകയുമാണ് നാഥന്‍ ചെയ്തിട്ടുള്ളത്. 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ ആഗമനം പ്രഖ്യാപിക്കപ്പെടുന്നതോടെ മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ അവിടേക്ക് വേര്‍തിരിക്കപ്പെടുന്നതും അവിടെയുള്ള കപടവിശ്വാ സികളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതുമാ ണ്. 9: 28; 10: 91-92; 12: 105-106 വിശദീകരണം നോക്കുക.