فَلَا تَحْسَبَنَّ اللَّهَ مُخْلِفَ وَعْدِهِ رُسُلَهُ ۗ إِنَّ اللَّهَ عَزِيزٌ ذُو انْتِقَامٍ
അപ്പോള്‍ അല്ലാഹു അവന്‍റെ പ്രവാചകന്‍മാരോട് ചെയ്ത അവന്‍റെ വാഗ്ദാന ങ്ങള്‍ ലംഘിക്കുമെന്ന് നീ കണക്കുകൂട്ടരുത്, നിശ്ചയം അല്ലാഹു ചോദ്യം ചെ യ്യപ്പെടാത്ത അജയ്യനും പ്രതികാരം ചെയ്യുന്നവനും തന്നെയാകുന്നു.
നിശ്ചയം നാഥന്‍ പ്രവാചകന്മാരെയും വിശ്വാസികളെയും ഇഹത്തിലും സാക്ഷി കള്‍ നിലവില്‍ വരുന്ന നാളിലും സഹായിക്കുക തന്നെ ചെയ്യുമെന്ന് 40: 51 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം നാം നിനക്കുമുമ്പ് പ്രവാചകന്മാരെ അവരുടെ ജനതയിലേക്ക് അയച്ചിട്ടുണ്ട്; അ വര്‍ അവരിലേക്ക് അദ്ദിക്റും കൊണ്ട് ചെന്നു, അപ്പോള്‍ ഭ്രാന്തന്മാരായവരോട് നാം പ്ര തികാരം ചെയ്യുകയുണ്ടായി, വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യത തന്നെയായിരുന്നു എന്ന് 30: 47 ല്‍ പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ വിവരിച്ച പ്രകാരം ഇന്ന് അദ്ദി ക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിക്കുന്നവനാരോ, അവന്‍ നേ രെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. വിശ്വാസി മാത്രമേ അദ്ദിക്റിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടുമെല്ലാം കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ പ്രകാശമായ അദ്ദിക്റിനെ ഊതി ക്കെടുത്താന്‍ ശ്രമിക്കുന്നവരാണെന്ന് 9: 32-33 ല്‍ വിവരിച്ചിട്ടുണ്ട്. 2: 268; 3: 80-81, 194; 10: 102 -103 വിശദീകരണം നോക്കുക.