( ഇസ്റാഅ് ) 17 : 9

إِنَّ هَٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا

നിശ്ചയം ഈ വായന എല്ലാ വിഷയത്തിലും ഏറ്റവും ചൊവ്വായ വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതും വിശ്വസിക്കുകയും സല്‍കര്‍മ്മം ചെയ്യുകയും ചെയ്യു ന്നവര്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമാ ണ്.

 അദ്ദിക്റിനെക്കുറിച്ച് 36: 69 ല്‍, ഇത് ഒരു ഉണര്‍ത്തലും വ്യക്തമായ ഒരു വായനയുമല്ലാതെ അല്ല എന്നും; 85: 21 ല്‍, അല്ല; ഇത് ഒരു പുകള്‍പെറ്റ വായനയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. ഇത് ഒരു മാന്യമായ വായന തന്നെയാകുന്നു എന്ന് 56: 77 ലും; വിശുദ്ധിനേടാനുള്ള ഒരു ഗ്രന്ഥമാണെന്ന് 98: 2 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം ഈ ഗ്രന്ഥം ശുപാ ര്‍ശ ചെയ്യുന്നതും ശുപാര്‍ശ ചെയ്യിപ്പിക്കുന്നതുമാണ്, ആരാണോ അതിനെ പിന്‍പറ്റുന്നത് അവനെ അത് സ്വര്‍ഗത്തിലേക്ക് എത്തിക്കുക തന്നെ ചെയ്യും എന്നും ആരാണോ അതിനെ അവഗണിക്കുന്നത് അവനെ അത് നരകത്തിലേക്ക് തള്ളിവിടുകതന്നെ ചെയ്യും എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 67: 12 ല്‍, നിശ്ചയം തങ്ങളുടെ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ട് നിലകൊള്ളുന്നവര്‍ക്ക് പാപമോചനവും മ ഹത്തായ പ്രതിഫലവുമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മൊത്തം ലോകര്‍ക്കുള്ള നാഥന്‍റെ സ ന്ദേശവും വിശ്വാസിയാകാനുള്ള സമ്മതപത്രവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ മൊത്തം മനുഷ്യരിലേക്ക് എത്തിച്ചുകൊടുക്കുകവഴി അവരെ ജീവിതലക്ഷ്യം ഉണര്‍ത്തി ഐക്യപ്പെടാനും തീവ്രവാദം, രക്തച്ചൊരിച്ചില്‍ തുടങ്ങിയ പൈശാചിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും പ്രാപ്തരാക്കലാണ് സല്‍കര്‍മ്മം ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന ത്. മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും ശുദ്ധ വായുവും ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കലും ജൈവ കൃഷി ചെയ്യലും അതിനെ പ്രോല്‍സാഹിപ്പിക്കലും സഹായിക്കലും അന്തരീക്ഷവായു വിനെ മലിനമാക്കുന്ന വ്യവസായങ്ങള്‍ കുറക്കലും ഭൂമിയുടെ ആണികളായ പര്‍വ്വതങ്ങളെയും കുന്നുകളെയും ഇടിച്ച് നിരപ്പാക്കുകയും വയല്‍ നികത്തുകയും ചെയ്യുന്ന രീതി യിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിരുല്‍സാഹപ്പെടുത്തലും സല്‍കര്‍മ്മങ്ങള്‍ ത ന്നെയാണ.് 2: 185-186; 3: 79-80; 16: 89, 105 വിശദീകരണം നോക്കുക.