( അൽ കഹ്ഫ് ) 18 : 46

الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‍റെ അലങ്കാരങ്ങള്‍ മാത്രമാ കുന്നു, നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമാകുന്നു നിന്‍റെ നാഥന്‍റെയടുക്ക ല്‍ ഉത്തമവും പ്രതിഫലാര്‍ഹമായതും, അതുതന്നെയാകുന്നു ഉത്തമമായ പ്ര തീക്ഷ നല്‍കുന്നതും.

നിശ്ചയം അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കുന്നത് നീ കണ്ടില്ലേ, കൈവഴികളും തോടുകളുമെല്ലാം ആ വെള്ളത്തെ ഭൂമിയില്‍ ഒഴുക്കുന്നു, പിന്നെ അതില്‍നിന്ന് വിവിധ നിറത്തിലുള്ള കൃഷികള്‍ ഉല്‍പാദിപ്പിക്കുന്നു, പിന്നെ അത് ഉണങ്ങുന്നു, അപ്പോള്‍ നിനക്ക് അത് മഞ്ഞളിച്ചതായി കാണാം, ശേഷം അവന്‍ അതിനെ വൈക്കോല്‍ തുരുമ്പായി മാറ്റുന്നു, നിശ്ചയം അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് അനുസ്മരണമുണ്ട് എന്ന് 39: 21 ലും; നിങ്ങള്‍ അറിയുക: ഇഹലോക ജീവിതം കളിയും തമാശയും അലങ്കാരവും നിങ്ങള്‍ പരസ്പരം പൊങ്ങ ച്ചം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കലും മാത്രമാകുന്നു- ഒരു മഴപോലെ, അതുമൂലമുണ്ടാകുന്ന ചെടികള്‍ കര്‍ഷകരെ അത്ഭുതപ്പെടുത്തുന്നു, പിന്നീട് അത് ഉണങ്ങുന്നു, അപ്പോള്‍ അത് മഞ്ഞളിച്ചതായി നിനക്ക് കാണാം, പിന്നെ അത് തുരുമ്പായിപ്പോകുന്നു, ജീവിതലക്ഷ്യം മറന്ന് ജീവിച്ച കാഫിറുകള്‍ക്ക് പരലോകത്ത് കഠിനമായ ശിക്ഷയുണ്ട്, ഇഹലോക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമായി പരിഗണിച്ച വി ശ്വാസികള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും അവന്‍റെ തൃപ്തിയുമുണ്ട്; ഇ ഹലോക ജീവിതമാകട്ടെ, വഞ്ചനാപരമായ ഒരു വിഭവമല്ലാതെ അല്ല എന്ന് 57: 20 ലും പറ ഞ്ഞിട്ടുണ്ട്.

'നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങള്‍' പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള കര്‍ മ്മങ്ങളാണ്. അഥവാ നിലവിലുള്ളവരും പിന്‍ഗാമികളും ഉള്‍പ്പടെ ആയിരം സമുദായങ്ങളി ല്‍ പെട്ട ജീവജാലങ്ങള്‍ക്ക് ശാന്തിയും സമാധാനവും പ്രയാസരഹിതവുമായ ജീവിതം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് അവ. 36: 12 ല്‍ പറഞ്ഞ പ്രകാരം ഒരോരുത്തര്‍ക്കും അവരു ടെ ജീവിതകാലത്ത് പ്രവര്‍ത്തിച്ചത് മാത്രമല്ല, അവരുടെ പിന്‍ഗാമികള്‍ക്ക് വിട്ടുപോകുന്ന പൈതൃകങ്ങളുടെ നേട്ടകോട്ടങ്ങളുടെ വിഹിതവും ലഭിക്കുന്നതാണ്. ആരാണോ അദ്ദിക് റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിക്കുകയും അദ്ദിക്ര്‍ ജനങ്ങള്‍ക്ക് എത്തിച്ച് കൊടു ത്തുകൊണ്ട് അതിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ മറ്റുള്ളവരെയും പി ന്‍ഗാമികളെയും പ്രാപ്തരാക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു വിഹിതം ഇവന് ലഭിക്കുന്നതാണ്. അദ്ദിക്ര്‍ മൂടിവെക്കുകയും ആയിരത്തില്‍ തൊ ള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിന്‍റെ ജീവിതം നയിക്കുകയും പ്രസ്തുത ജീവിതചര്യ മറ്റു ള്ളവര്‍ക്ക് വിട്ടുപോവുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് അവരുടെ വഴികേടിനോടൊപ്പം അവര്‍ വഴിപിഴപ്പിച്ചവരുടെ പാപഭാരത്തില്‍ നിന്നുള്ള ഒരു വിഹിതവും കൂടി ലഭിക്കുന്നതാ ണ്. 4: 85; 11: 59; 16: 24-27 വിശദീകരണം നോക്കുക.