وَإِذَا رَآكَ الَّذِينَ كَفَرُوا إِنْ يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا الَّذِي يَذْكُرُ آلِهَتَكُمْ وَهُمْ بِذِكْرِ الرَّحْمَٰنِ هُمْ كَافِرُونَ
കാഫിറുകളായവര്‍ നിന്നെ കാണുമ്പോഴെല്ലാം നിന്നെ പരിഹാസ പാത്രമായിട്ട ല്ലാതെ പരിഗണിക്കുന്നില്ല, ഇതാണോ നിങ്ങളുടെ ഇലാഹുകളെക്കുറിച്ച് ഓ ര്‍മ്മിപ്പിക്കുന്നവന്‍, അവരാകട്ടെ നിഷ്പക്ഷവാനായ നാഥന്‍റെ സ്മരണ ഉണ്ടാക്കുന്ന അദ്ദിക്റിനെ മൂടിവെക്കുന്നവര്‍ തന്നെയാകുന്നു.
അദ്ദിക്റിനെ പരിഹാസപാത്രമായി തെരഞ്ഞെടുത്ത, ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകന്‍ മുഹമ്മദിനെ മാത്രമല്ല, നൂഹ് മുതല്‍ മുഹമ്മദ് വ രെയുള്ള 313 പ്രവാചകന്മാരെയും തള്ളിപ്പറയുന്നവരാണ്. ഭ്രാന്തന്മാരായ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ആരാ ണോ പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഇവിടെവെച്ച് സ്വര്‍ ഗം പണിയുന്നത്, അവര്‍ ഏഴാം ഘട്ടത്തില്‍ പണിത സ്വര്‍ഗം അനന്തരമെടുക്കുന്നതാ ണ്. ലക്ഷ്യബോധമില്ലാത്ത കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായിക ളും നരകക്കുണ്ഠാരത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെ ന്ന് 15: 43-44 ലും; അവര്‍ ഇവിടെ സമ്പാദിക്കുന്നത് നരകക്കുണ്ഠമാണെന്ന് 2: 286; 3: 182 -183 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 16: 111; 18: 106; 38: 8 വിശദീകരണം നോക്കുക.