فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ
അപ്പോള്‍ നാം അവന് മറുപടി നല്‍കി, അവന് നാം യഹ്യായെ പ്രദാനം ചെ യ്യുകയുമുണ്ടായി, അതിനുവേണ്ടി അവന്‍റെ ഇണയെ യോഗ്യയാക്കി ശരിപ്പെ ടുത്തുകയും ചെയ്തു, നിശ്ചയം അവരെല്ലാം തന്നെ നന്മയിലേക്ക് ചേക്കേറുന്ന വരും പ്രത്യാശയോടും ഉള്‍ഭയത്തോടും കൂടി നമ്മോട് പ്രാര്‍ത്ഥിക്കുന്നവരും അവരെല്ലാം നമ്മോട് ഭയഭക്തിയുള്ളവരുമായിരുന്നു.
പ്രവാചകന്മാരെല്ലാം തന്നെ നാഥന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്നവരായിരുന്നു എന്നാണ് 'നന്മയിലേക്ക് ചേക്കേറുന്നവരായിരുന്നു' എന്ന് പറഞ്ഞതിന്‍റെ പൊരുള്‍. എന്നാല്‍ ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ത്രാസ്സും അമാനത്തുമായ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് പ്രവാചകന്മാരെക്കാളും വേഗത്തില്‍ വിചാരണയില്ലാതെത്തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുന്നവരായി മാറാവുന്നതാണ്. പ്രവാചകന്മാരെല്ലാം വിചാരണക്ക് ശേഷമാണ് സ്വര്‍ഗ്ഗത്തില്‍ പോവുക. അല്ലാഹുവിനെ ഭയപ്പെടുന്നവരെയാണ് അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്താന്‍ കഴിയുക എന്ന് 87: 10 ലും; അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും വിശ്വാസിയാകാനു ള്ള ഉപകരണമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരാണ് കരയി ലെ ഏറ്റവും ഉത്തമജീവികളെന്നും അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ പ്രതിഫലമായിട്ടുണ്ടെന്നും അവര്‍ അതില്‍ എന്നെന്നും ശാശ്വതരായിരിക്കുമെന്നും അല്ലാഹു അവരെത്തൊട്ടും അവനെത്തൊട്ട് അവരും തൃപ്തിപ്പെട്ടിരിക്കുന്നു എന്നും അതാണ് തന്‍റെ നാഥനെ ഭയപ്പെടുന്നവനുള്ളത് എന്നും 98: 7-8 ലും പറഞ്ഞിട്ടുണ്ട്. 2: 40; 7: 205-206; 9: 100; 17: 56-57 വിശദീകരണം നോക്കുക.