( അന്‍കബൂത്ത് ) 29 : 21

يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ ۖ وَإِلَيْهِ تُقْلَبُونَ

അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരോ ട് അവന്‍ കരുണ കാണിക്കുകയും ചെയ്യുന്നു, അവനിലേക്ക് തന്നെയാണ് നി ങ്ങള്‍ തിരിച്ചുകൊണ്ടുവരപ്പെടുകയും ചെയ്യുന്നത്.

16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇ ന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ ത്താദായകവുമായി ഉപയോഗപ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമാണ് സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവര്‍. 15: 44 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒമ്പതായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 10: 108 ല്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയായത്, അതിന്‍റെ ഗുണം അവന് തന്നെയാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒ രാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 7: 178; 10: 61; 25: 59-60 വി ശദീകരണം നോക്കുക.