( സബഅ് ) 34 : 26

قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّ وَهُوَ الْفَتَّاحُ الْعَلِيمُ

നീ പറയുക: നമ്മുടെ നാഥന്‍ നമ്മെ ഒരുമിച്ചുകൂട്ടുകയും പിന്നെ നമുക്കിടയില്‍ സത്യം കൊണ്ട് തീരുമാനം കല്‍പിക്കുകയും ചെയ്യുന്നതാണ്, അവന്‍ സര്‍വ്വ ജ്ഞനായ തീര്‍പ്പുകാരന്‍ തന്നെയുമാകുന്നു.

2: 119, 147; 10: 108; 39: 41, 69, 75; 40: 20 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്റാണ്. 39: 69, 75; 40: 20, 78 തുടങ്ങിയ സൂക്തങ്ങളില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ടാ ണ് പരലോകത്ത് വിധികല്‍പിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തി ഇവിടെ വെച്ചുതന്നെ എല്ലാഓരോ കാര്യത്തിലും തീര്‍പ്പ് കല്‍പിക്കുന്നതാണ്. അദ്ദിക്ര്‍ വന്നുകി ട്ടിയിട്ട് അങ്ങനെ ചെയ്യാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.. 16: 64; 25: 27-30; 29: 68 വിശ ദീകരണം നോക്കുക.