( അൽ മാഇദ ) 5 : 44

إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ

നിശ്ചയം നാം തൗറാത്ത് അവതരിപ്പിച്ചിട്ടുണ്ട്, അതില്‍ സന്‍മാര്‍ഗവും പ്രകാശവുമുണ്ട്, സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചവരായ നബിമാര്‍ ജൂതരായിത്തീര്‍ന്നവ ര്‍ക്കിടയില്‍ അതുകൊണ്ട് വിധി കല്‍പിച്ചിരുന്നു, റബ്ബാനിയ്യീങ്ങളും അഹ്ബാറുകളും അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍നിന്നുള്ളത് സൂക്ഷിക്കാന്‍ കടമപ്പെട്ടവരും അവര്‍ അതിന്‍റെമേല്‍ സാക്ഷികളുമായിരുന്നു, അപ്പോള്‍ നിങ്ങള്‍ ജനത്തെ ഭയപ്പെടാതിരിക്കുകയും എന്നെ ഭയപ്പെടുകയും എന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞവില വാങ്ങാതിരിക്കുകയും ചെയ്യുവിന്‍, ആരാണോ അല്ലാഹു അവതരിപ്പിച്ച ഒ ന്നുകൊണ്ട് വിധി കല്‍പിക്കാത്തത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു കാഫി റുകള്‍.

എല്ലാ നബിമാരും അല്ലാഹുവിന് സര്‍വ്വസ്വം സമര്‍പ്പിച്ച മുസ്ലിംകളും അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമനുസരിച്ച് വിധികല്‍പിക്കുന്നവരുമായിരുന്നു. ജൂതന്‍മാരായിത്തീര്‍ ന്നവര്‍ക്ക് അവരിലെ വേദപണ്ഡിതന്‍മാരും കര്‍മ്മശാസ്ത്രപണ്ഡിതന്‍മാരുമെല്ലാം ആ ദ്യകാലത്ത് വേദഗ്രന്ഥമനുസരിച്ചുതന്നെ വിധികല്‍പിച്ച് പോന്നു. എന്നാല്‍ കാലക്രമേണ അവര്‍ ജനങ്ങളെ ഭയപ്പെടാനും ഗ്രന്ഥത്തിന് വിരുദ്ധമായി ജനങ്ങളുടെ ഇംഗിതവും അഭിലാഷവും അനുസരിച്ച് വിധി നല്‍കാനും നാഥനെ വിസ്മരിച്ച് അവന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞവില വാങ്ങാനും തുടങ്ങി. 15: 6, 9; 16: 44; 21: 24; 41: 41-42; 43: 44 തുടങ്ങി 61 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗവും പ്രകാശവുമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞും മൂടിവെച്ചും കൊണ്ട് 2: 79 ല്‍ വിവരിച്ച പ്രകാരം സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. സര്‍വ്വലോര്‍ക്കുമുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിന്‍റെ 40 പേരുകളില്‍ ഒ ന്നുപോലും ലോകരോട് പറയാത്ത അവര്‍ക്ക് അറബിഖുര്‍ആന്‍ നരകക്കുണ്ഠത്തിലേക്കുള്ള ടിക്കറ്റാണ്. നുണ മാത്രം പറയുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരായ അവര്‍ അറബി സ്വര്‍ ഗത്തിലെ ഭാഷയാണെന്ന് പറയുന്നവരും വാദിക്കുന്നവരുമാണ്. പ്രപഞ്ചനാഥന്‍ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്രന്ഥത്തില്‍ പറയുന്നത് ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകണമെങ്കില്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണമെന്നാണ്. മാത്രമല്ല, 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റിനെ മൂടിവെച്ച ഏ തൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകള്‍ എന്ന് പറയുന്ന ഈ സൂക്തവും ലോകരി ല്‍ വായിച്ചിട്ടുള്ളത് അവരാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ ഓരോരുത്തരും വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവനെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 174-175, 213; 3: 187; 9: 30-31 വിശദീകരണം നോക്കുക.