( അശ്ശൂറ ) 42 : 26

وَيَسْتَجِيبُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَيَزِيدُهُمْ مِنْ فَضْلِهِ ۚ وَالْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ

വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവ ര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നവര്‍ ആരോ, അവര്‍ക്ക് അവന്‍ ഉത്തരം ന ല്‍കുകയും അവന്‍റെ ഔദാര്യങ്ങളില്‍ നിന്ന് അവര്‍ക്ക് അധികരിച്ച് നല്‍കുകയും ചെയ്യുന്നതാണ്; കാഫിറുകള്‍ക്കോ, അവര്‍ക്ക് കഠിനമായ ശിക്ഷയുമാണുള്ളത്. 

 വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അത് ലോകര്‍ ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിക്കുകയും ചെയ്യുന്നവരെ അവന്‍ തിരിച്ചും സഹായിക്കുന്നതാണ്. അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളെ അത് നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. മനുഷ്യന് രണ്ടാലൊരു മാര്‍ഗ്ഗം-നന്ദി പ്ര കടിപ്പിക്കുന്നവന്‍, നന്ദികെട്ടവന്‍-സ്വീകരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ഏറ്റവും നല്ല ഗ്ര ന്ഥമായ അദ്ദിക്റിനെ ഏറ്റവും നല്ലനിലക്ക് സത്യപ്പെടുത്തി ജീവിക്കുന്നവരാരോ, അവരുടെ മുഖങ്ങളില്‍ പൊടി പുരളുകയില്ല, അവരെ പതിത്വം ബാധിക്കുകയുമില്ല. സ്വര്‍ഗത്തില്‍ ശാശ്വതരായി പ്രവേശിക്കുന്ന അക്കൂട്ടര്‍ക്ക് നരകത്തിലുള്ളവരെ ശുപാര്‍ശ ചെ യ്യാനുള്ള സമ്മതവുമുണ്ട് എന്ന് 10: 26 ല്‍ പറഞ്ഞിട്ടുണ്ട്. 13: 18 ല്‍, ആരാണോ ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി നാഥന്‍റെ വിളിക്ക് ഉത്തരം നല്‍കിയത്, അവര്‍ക്ക് ഏറ്റവും നല്ല മടക്കമാണുള്ളത്; ആരാണോ നാഥന്‍റെ വിളിക്ക് മറുപടി നല്‍കാത്തത്, അവര്‍ക്ക് ഭൂമിയിലുള്ള സര്‍വവും അത്ര വേറെയും കിട്ടി തെണ്ടം ചെയ്താലും അവരില്‍ നിന്ന് സ്വീകരിക്കുകയില്ല, അക്കൂട്ടര്‍ക്ക് ദുഷിച്ച വിചാരണയാണുള്ളത്, അ വരുടെ സങ്കേതം നരകക്കുണ്ഠമാകുന്നു, എത്ര ദുഷിച്ച തൊട്ടിലുകള്‍ എന്ന് പറഞ്ഞിട്ടു ണ്ട്. 2: 186; 3: 91; 42: 16; 50: 31-35 വിശദീകരണം നോക്കുക.