( അശ്ശൂറ ) 42 : 28

وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِنْ بَعْدِ مَا قَنَطُوا وَيَنْشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ

അവന്‍ തന്നെയാകുന്നു അവര്‍ക്ക് പ്രതീക്ഷയറ്റതിനുശേഷം മഴ വര്‍ഷിപ്പിച്ചു കൊടുക്കുന്നതും തന്‍റെ കാരുണ്യം പരത്തിയിടുന്നതും, അവന്‍ സ്തുത്യര്‍ഹനാ യ സംരക്ഷകന്‍ തന്നെയുമാകുന്നു.

മഴയും മറ്റ് അനുഗ്രഹങ്ങളുമെല്ലാം തന്‍റെ സൃഷ്ടികള്‍ക്കിടയില്‍ വിഭജിച്ച് നല്‍കുന്ന ത് പ്രപഞ്ചനാഥന്‍ തന്നെയാണ്. എന്നാല്‍ 32: 4 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ത ന്നെ ഇല്ല എന്ന് മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തേണ്ട പ്രവാചകന്‍റെ ജനത 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരുമാണ്. 

ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് പിശാചിനെ തിരിച്ചറിയാത്തതിനാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ പിശാച് മുപ്പതാമത്തെ കള്ളവാദിയായി മനുഷ്യരൂപം പൂണ്ട് വരുമ്പോള്‍ അവന്‍റെ കെണിയില്‍ അകപ്പെടുന്നതാണ്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവി കളായ അവര്‍ വധിക്കപ്പെടുന്നതാണ്. 2: 146; 4: 91, 117-118; 17: 64-65 വിശദീകരണം നോ ക്കുക.