فَلَمَّا رَأَى الشَّمْسَ بَازِغَةً قَالَ هَٰذَا رَبِّي هَٰذَا أَكْبَرُ ۖ فَلَمَّا أَفَلَتْ قَالَ يَا قَوْمِ إِنِّي بَرِيءٌ مِمَّا تُشْرِكُونَ
അങ്ങനെ സൂര്യന്‍ മറനീക്കി ഉദിച്ചുവരുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇ താകുന്നു എന്‍റെ നാഥന്‍, ഇത് ഏറ്റവും വലുതാകുന്നു, എന്നാല്‍ അതും അസ്ത മിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന്‍റെ അധി കാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നിന്നും നിശ്ചയം ഞാന്‍ വിമുക്തനാകുന്നു.
പ്രപഞ്ചനാഥനിലേക്കുള്ള പ്രവാചകന്മാരുടെ പ്രബോധനരീതിയുടെ യുക്തിയും നയവും ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാം. അദ്ദിക്ര്‍ അറിയുന്നവര്‍ക്ക് മാത്രമേ ആ രീതി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തവര്‍ അവരുടെ സംഘടനക്കുവേണ്ടി ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന മൃദുലമായ ശൈലിയാണ് സ്വീകരിക്കുക. 16: 125 ല്‍, നീ നിന്‍റെ നാഥനിലേക്ക് തത്വജ്ഞാനവും സമാനമായ ഉപമ ഉദാഹരണങ്ങളുമടങ്ങിയ അദ്ദിക്ര്‍ കൊണ്ട് വിളിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൊണ്ടാണ് പ്രപഞ്ചനാഥനിലേക്ക് വിളിക്കേണ്ടത്. 10: 108 ല്‍ വിവരിച്ച പ്രകാരം ആരാണോ സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചത്, അതിന്‍റെ ഗുണം അവന് തന്നെയാണ്, ആരാണോ അതിനെത്തൊട്ട് അന്ധത കൈക്കൊണ്ടത്, അതിന്‍റെ ദോഷം ആ ആത്മാവിന് തന്നെയാണ്. 10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും സ്വയം വിശ്വാസിയാകാനോ, ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാനോ സാധ്യമല്ല. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കുന്നുമില്ല. മറിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി നരകക്കുണ്ഠത്തിലേക്ക് പോകാന്‍ സ്വയം അര്‍ഹരാവുകയാണ് ചെയ്യുന്നത്. നക്ഷത്രത്തെയും ചന്ദ്രനെയും പുല്ലിംഗത്തിലും, സൂര്യനെ സ്ത്രീലിംഗത്തിലുമാണ് ഉപയോഗിക്കുക എന്ന് ഈ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. 2: 62; 4: 140; 6: 43 വിശദീകരണം നോക്കുക.