( ഗാഷിയഃ ) 88 : 3

عَامِلَةٌ نَاصِبَةٌ

അധ്വാനിച്ച് ക്ഷീണിച്ച അവസ്ഥയില്‍.

ഐശ്വര്യവും കാരുണ്യവുമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ അവഗണിച്ച് ജീവിക്കു കവഴി കാഫിറുകള്‍ക്ക് ഐഹികലോകത്തുതന്നെ ഇല്ലായ്മയും വല്ലായ്മയും അടങ്ങിയ കുടുസ്സായ ജീവിതമാണുണ്ടാവുക. വിചാരണാ മാനദണ്ഡമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി ഇവിടെവെച്ചുതന്നെ വിചാരണ നടത്താതിരുന്നതിനാല്‍ മരണസമയത്തുതന്നെ അ വരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയതായി അവര്‍ക്ക് കാണിച്ചുകൊടുക്കുമെന്ന് 25: 23; 47: 1, 8-9 തുടങ്ങിയ സൂക്തങ്ങളിലും; ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫി റുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെടുക എന്ന് 7: 37 ലും പ റഞ്ഞിട്ടുണ്ട്. 39: 59-60; 63: 9-10; 73: 17 വിശദീകരണം നോക്കുക.