( അത്തൗബ ) 9 : 30

وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُمْ بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِنْ قَبْلُ ۚ قَاتَلَهُمُ اللَّهُ ۚ أَنَّىٰ يُؤْفَكُونَ

ജൂതന്‍മാര്‍ പറയുന്നു: ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണെന്ന്, ക്രൈസ്തവര്‍ പറയുന്നു: മസീഹ് അല്ലാഹുവിന്‍റെ പുത്രനാണെന്ന്, അതെല്ലാം അവരുടെ വാ യകള്‍ ഉതിര്‍ക്കുന്ന അവരുടെ വെറും വാക്കുകളാണ്, മുമ്പുള്ള കാഫിറുകളാ യവരുടെ വാക്കുകള്‍ അവര്‍ അനുകരിച്ച് പറയുകയാണ്, അല്ലാഹു അവരെ വധിച്ചുകളഞ്ഞിരിക്കുന്നു, എങ്ങനെയാണ് അവര്‍ വഴിതെറ്റിപ്പിക്കപ്പെട്ടുകൊ ണ്ടിരിക്കുന്നത്?

അല്‍ മസീഹ് എന്ന സര്‍വ്വനാമം ഈസാ നബിക്കും മസീഹുദ്ദജ്ജാലിനും ബാധ കമാണ് എന്ന് 3: 45, 55 എന്നീ സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തു ള്ള ജൂതക്രൈസ്തവരെയാണ് വേദത്തിന്‍റെ ആളുകളായി പരിഗണിച്ചിരുന്നത്. മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന, പ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിച്ചിട്ടുള്ള മുഹൈമിനായ ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടതി നുശേഷം വേദത്തിന്‍റെ ആളുകള്‍ പ്രവാചകന്‍റെ ജനതയാണ്. അതുകൊണ്ട് എല്ലാ ഓ രോ കാര്യവും വിവരിക്കുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ നാഥനെ പരിചയപ്പെടുത്തുന്നതിനും ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വേണ്ടി 4: 1-2 ല്‍ വിവരിച്ച പ്രകാരം ലോകരില്‍ പ്രചരിപ്പിക്കേണ്ടത് അവരുടെ ബാധ്യതയാണ്. എന്നാല്‍ 1: 7 ല്‍ വിവരിച്ച പ്ര കാരം അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായിട്ടുള്ള കപടവിശ്വാസികളും അവരുടെ വഴിപിഴച്ചുപോയ അനുയായികളും അദ്ദിക്ര്‍ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അന്ത്യദിനത്തിനുവേണ്ടി ധൃതികൂട്ടിക്കൊണ്ടിരിക്കുന്നവരാണ്. ഇന്ന് ലോകത്തെവിടെയും തീ വ്രവാദം, രക്തച്ചൊരിച്ചില്‍, ലൈംഗിക അരാജകത്വം തുടങ്ങിയ പൈശാചിക വൃത്തികളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് ആത്മാവിനെ പരിഗണിക്കാത്ത കെട്ടജനതയും യഥാര്‍ ത്ഥ കാഫിറുകളുമായ ഇക്കൂട്ടര്‍ തന്നെയാണ്. അവര്‍ തന്നെയാണ് 2: 62 ല്‍ വിവരിച്ച പ്ര കാരം പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള നരകക്കുണ്ഠത്തിലെ സഹവാസികള്‍. 63: 4 ല്‍, കപടവിശ്വാസികളെ അല്ലാഹു വധിച്ചിരിക്കുന്നു, എങ്ങനെയാണ് അവര്‍ തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. അതായത് ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസികള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ വായിച്ച, തൊട്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിക്കുക യും സാക്ഷിനില്‍ക്കുകയും ചെയ്തുകൊണ്ട് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 59, 259; 5: 17, 77; 7: 179 വിശദീകരണം നോക്കുക.