( അത്തൗബ ) 9 : 39

إِلَّا تَنْفِرُوا يُعَذِّبْكُمْ عَذَابًا أَلِيمًا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْئًا ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ നല്‍കുന്നതും നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ പകരം കൊണ്ടുവരുന്നതുമാണ്, നിങ്ങള്‍ക്ക് അവനെ ഒരു ദ്രോഹവും ചെയ്യാന്‍ സാധിക്കുകയില്ല, അ ല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു.

3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്റിനെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഈ കെട്ടജനത മൂടിവെക്കുകയാണെങ്കില്‍ അതിനെ മൂടിവെക്കാത്ത, പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ വി വരിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേ ക്കോ അയക്കുന്നില്ല. 9: 31 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക് റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെയും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളെയും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെച്ചിരിക്കുകയാണ്. 2: 62; 4: 133; 5: 54; 47: 38 വിശദീകരണം നോക്കുക.