( അത്തൗബ ) 9 : 38

يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ ۚ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ ۚ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ

ഓ വിശ്വാസികളായിട്ടുള്ളവരേ,നിങ്ങള്‍ക്ക് എന്തുപറ്റി? അല്ലാഹുവിന്‍റെ മാര്‍ഗ്ഗ ത്തില്‍ ഇറങ്ങിത്തിരിക്കുവീന്‍ എന്ന് നിങ്ങളോട് പറയപ്പെട്ടപ്പോള്‍ നിങ്ങള്‍ ഭൂമി യിലേക്ക് ഒട്ടിക്കളഞ്ഞുവല്ലോ? നിങ്ങള്‍ പരലോകത്തെക്കാള്‍ ഭൗതികജീവിതം കൊണ്ട് തൃപ്തിപ്പെട്ടുവോ? അപ്പോള്‍ ഭൗതികജീവിത വിഭവങ്ങള്‍ പരലോക ത്തെ അപേക്ഷിച്ച് വളരെ തുച്ഛമല്ലാതെയല്ല.

വിശ്വാസികളെ തബൂക്ക് യുദ്ധത്തിന് പുറപ്പെടാന്‍ ഉത്തേജിപ്പിച്ചുകൊണ്ടുള്ള കല്‍ പ്പന ഈ സൂക്തം മുതല്‍ ആരംഭിക്കുകയാണ്. മനുഷ്യരെ നാലാം ഘട്ടത്തില്‍ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടമായ പരലോകത്തെ ശാശ്വതമായ ജീവിതത്തിനുവേണ്ടി ഇവിടെവെച്ചുതന്നെ സ്വര്‍ഗ്ഗം പണിയുന്നതിന് വേണ്ടിയാണ്. അതാണ്, ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുളും. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ആയുധം കൊണ്ടുള്ള ജിഹാദോ ഇല്ല. മറിച്ച് 25: 52 ല്‍ വിശദീകരിച്ച പ്ര കാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും അവരുടെ അനുയായികളായ കുഫ്ഫാറുകളോടും 'അതുകൊണ്ട്' അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വിശ്വാസികള്‍ വിപരീത കാലാവസ്ഥയോ കാഫിറുകളായ കപടവിശ്വാസികളില്‍ നിന്നുള്ള തടസ്സങ്ങളോ ഒന്നും വകവെക്കാതെ മു ന്നോട്ട് ഗമിക്കേണ്ടതാണ്. തന്‍റെ സര്‍വ്വകഴിവുകളും ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്ന അവര്‍ തന്നെയാണ് 35: 32 ല്‍ പറഞ്ഞ നന്മയിലേ ക്ക് മുന്‍കടക്കുന്നവര്‍.

4: 150-151 ല്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഐഹികലോകത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരാണ്. 25: 17 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റി നെ വിസ്മരിക്കുകവഴി ആത്മാവിനെ പരിഗണിക്കാതെ കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ 3: 187; 6: 26; 7: 30 തുടങ്ങിയ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താത്തവരും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാത്തവരുമാണ്. ഭൂമിയില്‍ ഒട്ടിപ്പിടിച്ച, ദേഹേച്ഛ പിന്‍പറ്റുന്ന ഇക്കൂട്ടരെ ത്രികാലജ്ഞാനിയായ നാഥന്‍ 7: 175-176 ലൂടെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് ഉപമിച്ചിട്ടുള്ളത്. കേള്‍വിയുണ്ടായിട്ടും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കേള്‍ ക്കാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അതിനെക്കുറിച്ച് ലോകരോട് പറയാ ത്ത ഊമരുമായ അവരാണ് 8: 22 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ അടുക്കല്‍ ആയിരം സമു ദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികള്‍. 2: 201-202; 3: 185; 6: 164 വിശദീകരണം നോക്കുക.