وَمِنَ الْأَعْرَابِ مَنْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ وَيَتَّخِذُ مَا يُنْفِقُ قُرُبَاتٍ عِنْدَ اللَّهِ وَصَلَوَاتِ الرَّسُولِ ۚ أَلَا إِنَّهَا قُرْبَةٌ لَهُمْ ۚ سَيُدْخِلُهُمُ اللَّهُ فِي رَحْمَتِهِ ۗ إِنَّ اللَّهَ غَفُورٌ رَحِيمٌ
അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചവര്‍ ഗ്രാമീ ണ അറബികളിലുണ്ട്, അവര്‍ ചെലവഴിക്കുന്നതെന്തും അല്ലാഹുവിന്‍റെ സാ മീപ്യവും പ്രവാചകന്‍റെ അനുഗ്രഹ പ്രാര്‍ത്ഥനകളും ലഭിക്കുന്നതിനുള്ള ഉപാധിയായി തെരഞ്ഞെടുക്കുന്നവരുമാണവര്‍; അറിഞ്ഞിരിക്കുക-നിശ്ചയം അത് അവര്‍ക്കൊരു സാമീപ്യം തന്നെയാണ്, അല്ലാഹു അവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കു ന്ന കാരുണ്യവാന്‍ തന്നെയാണ്.
ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ഏറ്റവും നല്ലതായ അതിനെ സ ത്യപ്പെടുത്തിയതാരാണോ, അവന് എല്ലാ കാര്യങ്ങളും നാം എളുപ്പമാക്കിക്കൊടുക്കുമെ ന്നും; ആരാണോ സ്വയം പര്യാപ്തത നടിച്ച് പിശുക്ക് കാണിക്കുകയും അദ്ദിക്റിനെ ത ള്ളിപ്പറയുകയും ചെയ്തത്, അവന് എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടാക്കിക്കൊടുക്കുമെന്നും 92: 6-10 ല്‍ പറഞ്ഞിട്ടുണ്ട്. ദിക്റാ എന്ന ഗ്രന്ഥത്തെ വെടിഞ്ഞ ഹതഭാഗ്യവാന്‍ വമ്പിച്ച തീ യില്‍ വേവിക്കപ്പെടും, പിന്നെ അതില്‍ അവന്‍ മരിക്കുകയോ ജീവിക്കുകയോ ഇല്ല എന്ന് 87: 11-13 ലും; നിശ്ചയം ആരാണോ തന്‍റെ നാഥന്‍റെ അടുത്ത് ഭ്രാന്തനായി എത്തുന്നത്, അവന് നരകക്കുണ്ഠമാണുള്ളത്, അപ്പോള്‍ അവന്‍ അതില്‍ മരിക്കുകയോ ജീവിക്കുക യോ ഇല്ല എന്ന് 20: 74 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്.
92: 17-21 ല്‍, ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തിയെ ആളിക്കത്തുന്ന അഗ്നിയില്‍ നി ന്ന് അകറ്റുകതന്നെ ചെയ്യുന്നതാണ്. ഏതൊരുവന്‍, തന്‍റെ ധനം നല്‍കി സ്വയം ശുദ്ധീക രിക്കുന്നുവോ അവന്‍. പ്രത്യുപകാരം ചെയ്യപ്പെടേണ്ട യാതൊരു ഔദാര്യവും അവന്‍റെ പക്കല്‍ മറ്റാര്‍ക്കുമില്ല. അത്യുന്നതനായ തന്‍റെ നാഥന്‍റെ മുഖം അല്ലാതെ. അവന്‍ തൃപ് തിപ്പെട്ടവനാവുകതന്നെ ചെയ്യും ഏന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക് റിനെ സത്യപ്പെടുത്താത്ത ഏത് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറിന്‍റെയും മര ണസമയത്ത് നാഥന്‍ അവനോട് "അല്ല, നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അ വയെ തള്ളിപ്പറഞ്ഞു, നീ എല്ലാം തികഞ്ഞവനാണെന്ന് അഹങ്കരിച്ചു. നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 265; 3: 101-103; 4: 174-175 വിശദീകരണം നോക്കുക.