( അല്‍ ഹിജ്ര്‍ ) 15 : 5

مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ

സമുദായങ്ങളില്‍ നിന്ന് ഒന്നും തന്നെ അതിന് നിശ്ചയിച്ച അവധി മുന്‍കടക്കുന്നവരാവുകയില്ല, അവര്‍ പിന്തിക്കപ്പെടുന്നവരാവുകയുമില്ല. 

അല്ലാഹു മനുഷ്യരെ അവരുടെ അക്രമം കാരണം പിടികൂടിയിരുന്നുവെങ്കില്‍ ഭൂ മിയുടെ മുകളില്‍ ഒരു ജീവജാലത്തെയും ബാക്കിയാക്കുമായിരുന്നില്ല, എന്നാല്‍ നിര്‍ ണ്ണയിക്കപ്പെട്ട ഒരു അവധിവരെ അവരെ പിന്തിപ്പിക്കുകയാകുന്നു, അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം പിന്തിപ്പിക്കുകയോ മുന്തിപ്പിക്കുകയോ ഇല്ല എന്ന് 16: 61 ലും; ജനങ്ങള്‍ സമ്പാദിച്ചതിന്‍റെ പേരില്‍ അല്ലാഹു അവരെ പിടികൂടുകയായിരുന്നുവെങ്കില്‍ ഭൂമിയുടെ മുകളില്‍ ഒരു ജീവജാലത്തെയും ബാക്കിയാക്കുമായിരുന്നില്ല, എന്നാല്‍ നിര്‍ണ്ണയിച്ച ഒരു അവധിവരെ സമയം നീട്ടിക്കൊടുക്കുകയാകുന്നു, അപ്പോള്‍ അവരുടെ അവധി വന്നുകഴിഞ്ഞാല്‍ നിശ്ചയം അല്ലാഹു അവന്‍റെ അടിമകളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു എന്ന് 35: 45 ലും പറഞ്ഞിട്ടുണ്ട്. സത്യത്തെ നിഷേധിച്ച ഒരു ജനതയെ ഉടനെ പിടിച്ച് ശിക്ഷിക്കുക എന്നത് നാഥന്‍റെ ചര്യയല്ല എ ന്നിരിക്കെ ദീനിനെ കളവാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അവിവേകികളായവരും തങ്ങള്‍ക്ക് ഇതുവരെയും ശിക്ഷയൊന്നും ലഭിക്കാത്തതിന്‍റെ പേരില്‍ തങ്ങള്‍ സത്യത്തിലാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല, ഓരോരുത്തര്‍ക്കും കേള്‍ക്കാനും മനസ്സിലാക്കാനും ബോധവാന്മാരാകാനും എത്ര സമയം നല്‍കണമെന്ന് ആദ്യമേ തീരുമാനിച്ചവനാണ് ത്രികാലജ്ഞാനിയായ നാഥന്‍. 

ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ത്രികാലജ്ഞാനിയായ നാഥന്‍ നിഷ് പക്ഷവാനായിരിക്കുന്നു. അപ്പോള്‍ വിശ്വാസിക്ക് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകവ ഴി ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് അവയുടെ ആത്മാവുകൊണ്ട് അവയു ടെ നാഥനെ കീര്‍ത്തനം ചെയ്യാനും പ്രാര്‍ത്ഥനകള്‍ നടത്താനും അവസരം ഒരുക്കിക്കൊ ണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനും, 25: 68-70 ല്‍ വിവരിച്ച പ്രകാരം അവന്‍റെ കഴിഞ്ഞുപോയിട്ടുള്ള എല്ലാ തെറ്റുകുറ്റങ്ങളും നന്മകളായി പരിവര്‍ത്തിപ്പിക്കാനും സാധിക്കുന്ന താണ്. 6: 2; 10: 19; 11: 59; 35: 37 വിശദീകരണം നോക്കുക.