( അൽ അന്‍ആം ) 6 : 2

هُوَ الَّذِي خَلَقَكُمْ مِنْ طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُسَمًّى عِنْدَهُ ۖ ثُمَّ أَنْتُمْ تَمْتَرُونَ

അവന്‍ തന്നെയാണ് നിങ്ങളെ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചത്, പിന്നെ അവന്‍ നിങ്ങള്‍ക്ക് ഒരു അവധി നിശ്ചയിക്കുകയും ചെയ്തു, അവന്‍റെയടുക്കല്‍ ക്ലിപ്തമാ യ മറ്റൊരു അവധിയുമുണ്ട്, പിന്നെയും നിങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.

മണ്ണിന്‍റെ ഘടകങ്ങളടങ്ങിയതാണ് മനുഷ്യന്‍റെ ശരീരം. ആദ്യമനുഷ്യനായ ആദമി നെ അല്ലാഹു മണ്ണുകൊണ്ട് സൃഷ്ടിക്കുകയും പിന്നെ മനുഷ്യന്‍റെ വംശപരമ്പര ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാക്കുകയും ചെയ്തു. മാതാപിതാക്കള്‍ മണ്ണില്‍ നിന്നുളള മണ്ണിന്‍റെ ഘടകങ്ങളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുകയും അതില്‍നിന്ന് രക്തമുണ്ടാവുകയും അതില്‍നിന്ന് ഇന്ദ്രിയം രൂപപ്പെടുകയും ചെയ്തു. 2: 28; 4: 1 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിതാവില്‍ നിന്നുള്ള ബീജവും മാതാവില്‍ നിന്നുള്ള അണ്ഡവും കൂ ടിച്ചേര്‍ന്നാണ് മനുഷ്യശരീരത്തെ നാഥന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ജീവന്‍റെ സാന്നിധ്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തില്‍ നാലാം മാസത്തില്‍ പിതാവിന്‍റെ മുതുകിലുള്ള ആത്മാവിനെ ഒരു മലക്ക് മുഖേന എടുത്ത് മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഭൂണത്തിലേക്ക് ആവാഹിപ്പിക്കുന്നു. അതോടുകൂടി ശിശുവിന് ജീവനും ആത്മാവും കൂടിയ റൂഹ് ലഭിക്കുന്നു. യഥാര്‍ത്ഥത്തില്‍ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് രൂപപ്പെടുത്തിയിട്ടുള്ള മനുഷ്യന്‍റെ ഈ ശരീരം ജീവനും ആത്മാവുമടങ്ങിയ റൂഹിന് സഞ്ചരിക്കാനുള്ള വാഹ നമാണ്. ഈ റൂഹിനെ ശരീരത്തില്‍ നിന്ന് ഊരിയെടുക്കുന്നതിനാണ് മരണമെന്ന് പറയുന്നത്. അത് ഓരോരുത്തരുടെയും കാര്യത്തില്‍ എപ്പോഴാണ് എന്ന് ത്രികാലജ്ഞാനിയാ യ നാഥന്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 

എല്ലാഓരോ സമുദായത്തിനും ഒരു ക്ലിപ്തമായ അവധിയുണ്ട്, ആ അവധി എത്തി യാല്‍ പിന്നീട് ഒട്ടും മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ല എന്ന് 7: 34 ലും 10: 49 ലും പറഞ്ഞിട്ടുണ്ട്. 6: 47 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്മാരുടെ ജനതയില്‍ നിന്നുള്ള എല്ലാവരും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ആ ജനത യെ നശിപ്പിച്ചിട്ടുള്ളത്. അതാണ് ഒരു ജനതക്കുള്ള ക്ലിപ്തമായ അവധി. 1: 3 ല്‍ വിവരിച്ച പ്രകാരം മൊത്തം ലോകത്തിനുള്ള അവധി അന്ത്യദിനമാണ്. 43: 61 ല്‍, ഈസായുടെ ര ണ്ടാം വരവ് അന്ത്യമണിക്കൂറിന്‍റെ അറിവാക്കിവെച്ചിരിക്കുന്നു, അപ്പോള്‍ അതിന്‍റെ കാ ര്യത്തില്‍ നീ സംശയിക്കുന്നവനാകരുത് എന്ന് പറഞ്ഞിരിക്കുന്നു. 6: 158 ല്‍ പറഞ്ഞ പ്രകാ രം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല. 38: 78-81 ല്‍ വിശദീകരിച്ച പ്രകാരം പിശാച് പുനര്‍ജന്മനാള്‍ വരെ സമയം നല്‍കണമെന്നാണ് നാഥനോട് ആ വശ്യപ്പെട്ടത്. എന്നാല്‍ മസീഹുദ്ദജ്ജാലായി വരുന്ന അവന് ഈസാ രണ്ടാമത് വന്ന് അവന്‍ കൊല്ലപ്പെടുന്നതുവരെയാണ് അവധി നല്‍കപ്പെട്ടിട്ടുള്ളത്. 2: 147 ല്‍ വിവരിച്ച പ്രകാരം ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ് ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ ഏതൊരു വിഷയത്തി ലും മറ്റേതൊരു ജനവിഭാഗത്തെക്കാളും സംശയം വെച്ച് പുലര്‍ത്തുന്നത്. 3: 154 ല്‍ വിവ രിച്ച പ്രകാരം ഭ്രാന്തന്മാരായ അവര്‍ നരകക്കുണ്ഠത്തിന്‍റെ വക്കില്‍ വെച്ച് ഞങ്ങളുടെ നാ ഥാ! ഞങ്ങള്‍ അതിലെ കാഴ്ചകള്‍ കണ്ടു, രോദനങ്ങള്‍ കേട്ടു, നീ ഞങ്ങളെ ഐഹികലോകത്തേക്ക് തിരിച്ചയച്ചാലും, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളാം, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യം വന്നിരിക്കുന്നു എന്ന് പറയുന്നതാണ്. എല്ലാ ഓരോ കാര്യ വും വിശദീകരിച്ചിട്ടുളള ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അത് മൂടിവെച്ച് മസീഹു ദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളും 33: 60-61 ല്‍ വിവരിച്ച പ്ര കാരം ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരും ഈസാ രണ്ടാമത് വന്നാല്‍ അ ന്ന് യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. 2: 119; 3: 60, 185; 4: 78-79 വിശദീകരണം നോക്കുക.