وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا لَعَلَّكُمْ تَهْتَدُونَ
ഭൂമിയില്‍ നാം മലകളാലുള്ള ആണികള്‍ സ്ഥാപിച്ചിരിക്കുന്നു-അത് നിങ്ങളോടുകൂടി ആടിയുലയാതിരിക്കുന്നതിന് വേണ്ടി, അവന്‍ അതില്‍ നദികളും പാതകളും ഉണ്ടാക്കി-നിങ്ങള്‍ സന്‍മാര്‍ഗത്തിലാവുകതന്നെ വേണം എന്നതി നുവേണ്ടി.
പര്‍വ്വതങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ടെങ്കിലും ഭൂമിയുടെ ചലനത്തിലും ഭ്രമണത്തിലും സന്തുലനം പാലിക്കുന്നതിനും ഭൂമിയെ ഉലയാതെ നിര്‍ത്തുന്നതിനും വേണ്ടിയാണ് ഭൂമിയില്‍ പര്‍വ്വതങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. പര്‍വ്വതങ്ങളുടെ ഈ പ്രയോജ നത്തെപ്പറ്റി ഗ്രന്ഥത്തില്‍ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദിക്റില്‍ നിന്ന് അകന്നുപോയ ഫുജ്ജാര്‍ ജനത ഇന്ന് പര്‍വ്വതങ്ങളിലെ പാറയും കല്ലും മണ്ണും എടുത്ത് വയലുകള്‍ നിരപ്പാക്കി അവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അതു വഴി അല്ലാഹു നിശ്ചയിച്ച ആണികള്‍ പറിച്ചെടുത്ത് ആവശ്യമില്ലാത്തിടങ്ങളില്‍ തറക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ അവര്‍ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നിഷ്പക്ഷ വാനും നീതിമാനുമായ സ്രഷ്ടാവ് ഭൂമിയെ നശിപ്പിക്കുന്നില്ല, അഥവാ മനുഷ്യരുടെ കര ങ്ങളാല്‍ തന്നെയാണ് ഭൂമി നശിപ്പിക്കപ്പെടുക. 30: 41 ല്‍, മനുഷ്യരുടെ കരങ്ങള്‍ സമ്പാ ദിച്ചതിന്‍റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതിന്‍റെ പ്രത്യാഘാതം അവരെ രുചിപ്പിക്കുന്നതിന് വേണ്ടി യും അവര്‍ യഥാര്‍ത്ഥ ജീവിലക്ഷ്യത്തിലേക്കും ഭൂമിയുടെയും അതുവഴി പ്രപഞ്ചത്തി ന്‍റെയും സന്തുലനം നിലനിര്‍ത്തുന്ന മാര്‍ഗത്തിലേക്കും തിരിച്ച് വരുന്നതിന് വേണ്ടിയും എന്ന് പറഞ്ഞിട്ടുണ്ട്. 'അവന്‍ അതില്‍ നദികളും പാതകളും ഉണ്ടാക്കി' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത് ആധുനികകാലത്തെ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിനുമുമ്പ് മനുഷ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നത് പ്രകൃതിയില്‍ തന്നെയുള്ള വ ഴികളും മലമ്പാതകളും കുറുക്കുവഴികളും ചുരങ്ങളുമാണ്. നദികളെയും മനുഷ്യന്‍ ഗ താഗതത്തിന് ഉപയോഗിച്ചുവന്നിരുന്നു.
അദ്ദിക്റില്ലാതെ ശാസ്ത്രീയമായ അറിവുകള്‍ മാത്രം നേടിയ മനുഷ്യന്‍ പ്രപഞ്ച ത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയോ പ്രവര്‍ത്തി ക്കുകയോ ചെയ്യുന്നില്ല. ഇന്ന് ഭൂമിയുടെയും മനുഷ്യരാശിയുടെയും നാശത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്ന അദ്ദിക്ര്‍ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് പഠിക്കാനോ പഠിപ്പിക്കാനോ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനോ ആരും തയ്യാറില്ല. മൊത്തം മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുള്ളതും മനുഷ്യര്‍ക്ക് സ്വര്‍ഗത്തി ലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തു കയോ മറ്റുള്ളവരെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കുകയോ ചെയ്യാതെ ഭൂമി നശി ച്ചുകാണാനുള്ള ബദ്ധപ്പാടിലാണ് ഇന്ന് ഗ്രന്ഥം ആശയമില്ലാതെ വഹിക്കുന്ന ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍. മനുഷ്യരില്‍ വെച്ച് ഏറ്റവും വലിയ ധൃതിയുള്ളവ രും ഭൗതിക ജീവിതത്തോട് കൂടുതല്‍ ആസക്തിയുള്ളവരും അദ്ദിക്റിനെ മൂടിവെച്ചു കൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഈ യഥാര്‍ത്ഥ കാഫിറുകള്‍ക്കാണ്.
29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഇത്തരം തെമ്മാടികള്‍ മുപ്പതാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ-മസീഹുദ്ദജ്ജാലിനെ-ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി അവര്‍ അവനെ ആദ്യം നബിയായി സ്വീ കരിക്കുന്നതാണ്. ലക്ഷണമൊത്ത സുന്ദരീ സുന്ദരന്മാരുടെ ക്ലോണിംഗ് കോപ്പികളുണ്ടാക്കിക്കൊടുത്ത് അവര്‍ക്ക് ഇവിടെത്തന്നെ സ്വര്‍ഗീയജീവിതം ആസ്വദിപ്പിക്കാന്‍ മസീഹുദ്ദജ്ജാല്‍ അവസരം കൊടുക്കുകവഴി അവനെ അവര്‍ റബ്ബായിത്തന്നെയും സ്വീ കരിക്കുന്നതാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഈസായെയും ഇസ് ലാമിനെയും അംഗീകരിക്കുകയും ശേഷം കല്ലുകളാലും മരങ്ങളാലും "ഇതാ എനിക്ക് പി ന്നില്‍ ഒരു കാഫിര്‍, ഇവനെ പിടിച്ച് കൊല്ലുക" എന്ന് വിളിച്ച് പറയപ്പെട്ട് കരയിലെ ദുഷ് ടജീവികളായ ഇവര്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. 8: 22; 10: 60; 56: 82 വിശദീകരണം നോക്കുക.