( അന്നഹ്ൽ ) 16 : 92

وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِنْ بَعْدِ قُوَّةٍ أَنْكَاثًا تَتَّخِذُونَ أَيْمَانَكُمْ دَخَلًا بَيْنَكُمْ أَنْ تَكُونَ أُمَّةٌ هِيَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ اللَّهُ بِهِ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ الْقِيَامَةِ مَا كُنْتُمْ فِيهِ تَخْتَلِفُونَ

ശ്രമകരമായി ബലത്തോടുകൂടി ഒരു കയര്‍ പിരിച്ചശേഷം അതിനെ പിരിയുടച്ച് പിന്നിക്കളഞ്ഞ ഒരുവളെപ്പോലെ നിങ്ങള്‍ ആവുകയുമരുത്, സ്വന്തം ശപഥങ്ങ ളെ പരസ്പരം വഞ്ചിക്കാനുള്ള ഉപാധിയാക്കുകയുമരുത്, നിങ്ങളില്‍ ഒരു വി ഭാഗം മറ്റൊരു വിഭാഗത്തേക്കാള്‍ അവിഹിതമായി കൂടുതല്‍ നേടുന്നതിനു വേണ്ടി, നിശ്ചയം അല്ലാഹു നിങ്ങളെ അതുകൊണ്ട് പരീക്ഷിക്കുകയാകുന്നു, നിങ്ങള്‍ അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചുകൊണ്ടിരുന്നത് വിധിദിവസം അവന്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുന്നതുമാണ്.

ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹുവിനെ സാ ക്ഷ്യപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന പ്രതിജ്ഞകളും ഉടമ്പടികളും ലംഘിക്കുന്നത് അല്ലാഹു വിനെ തള്ളിപ്പറയലും അവന് ഉറക്കമോ മയക്കമോ പിടിപെടുന്നില്ല എന്ന് 2: 255 ല്‍ പറഞ്ഞതിനെ നിഷേധിക്കലുമാണ്. ഭൗതികലോകത്തെ തുഛമായ നേട്ടങ്ങള്‍ക്കുവേണ്ടി അങ്ങനെ പ്രവര്‍ത്തിക്കുന്നതിലൂടെ അവര്‍ മുശ്രിക്കുകളായി മാറുകയാണ് ചെയ്യുന്നത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കലാവട്ടെ നാഥന്‍ ഒരിക്കലും പൊറുത്ത് കൊടുക്കുകയില്ല. ശ പഥങ്ങള്‍ ലംഘിക്കുകവഴി അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോവുന്നു. അതു കൊണ്ടാണ് രാവിലെ മുതല്‍ ശ്രമകരമായി ബലത്തില്‍ കയര്‍പിരിച്ച് വൈകുന്നേരം അ ത് പിരിയുടച്ച് അതിനെ പിന്നിക്കളഞ്ഞ സ്ത്രീയെപ്പോലെ നിങ്ങള്‍ ആകരുത് എന്ന് പ റഞ്ഞത്. 

മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചതിന്‍റെ ലക്ഷ്യം അവരെ പരീക്ഷണത്തിന് വി ധേയമാക്കുക എന്നതാണ്. അല്ലാഹുവിനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട്, ജീവിത ത്തിന്‍റെ എല്ലാഓരോ നിമിഷത്തെക്കുറിച്ചും അവന്‍റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തില്‍ നിലകൊള്ളുന്നവരാണ് സൂക്ഷ്മത പാലിക്കുന്ന വിശ്വാസികള്‍. അവര്‍ ശപഥം ലംഘിക്കാന്‍ അവസരമുണ്ടായാലും അതുവഴി എത്രതന്നെ ഭൗതിക നേ ട്ടങ്ങള്‍ ലഭിക്കുമെങ്കിലും ഗ്രന്ഥത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഉടമ്പടി ലംഘിക്കാതെ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ്. അല്ലാഹുവിനെയും പരലോകത്തെയും പരിചയപ്പെടുത്തുന്ന ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് ഭിന്നിക്കുമ്പോഴാണ് കരാറുകളും പ്രതിജ്ഞകളും ലംഘിക്കുന്ന തെമ്മാടികളായി മാറുന്നത്. അവര്‍, കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വിധിദിവസം വാദിക്കുകയും സാക്ഷ്യംവഹിക്കുകയും ചെയ്യുന്നതാണ്. ആശയമില്ലാതെ ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകത്തെവിടെ യും തുച്ഛമായ ഭൗതികനേട്ടങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി വാക്കുകളും കരാറുകളും ലം ഘിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഈ സൂക്തങ്ങളെല്ലാം പാരായണം ചെയ്തിട്ടും അതില്‍ നിന്ന് ഒരു പാഠവുമുള്‍ക്കൊള്ളാതെ നമസ്കരിച്ചും നോമ്പനുഷ്ടിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠത്തിന്‍റെ വിറകുകളായി മാറുകയാണ് അവര്‍. 

21: 51-91 ലൂടെ ഇബ്റാഹീം, മൂസാ, ഹാറൂന്‍, ലൂത്ത്, നൂഹ്, ദാവൂദ്, സുലൈമാന്‍, അയ്യൂബ്, ഇസ്മായീല്‍, ഇദ്രീസ്, ദുല്‍കിഫ്ലി, യൂനുസ്, സകരിയ്യാ, യഹ്യാ, മര്‍യം, ഈസാ തുടങ്ങിയവരെക്കുറിച്ച് പരാമര്‍ശിച്ച് അവരെല്ലാവരും തന്നെ അല്ലാഹുവിനെ മാത്രം സേവിക്കുന്നവരും പരലോകം മാത്രം ലക്ഷ്യം വെക്കുന്ന ക്ഷമാലുക്കളും സജ്ജനങ്ങളില്‍ പെട്ടവരും അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ധൃതിപ്പെടുന്നവരും ദൗത്യനിര്‍വഹണത്തില്‍ വല്ല പാകപ്പിഴവും സംഭവിക്കുമോ എന്ന ഉത്ക്കണ്ഠയോടെ ഉള്ളി ന്‍റെയുള്ളില്‍ ഭയപ്പെട്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവരും അവനെ അദ്ദിക്റില്‍ നി ന്ന് കണ്ട് ഭയപ്പെട്ട് ജീവിക്കുന്നവരുമായിരുന്നു എന്ന് പറഞ്ഞതിന് ശേഷം 21: 92-93 ല്‍, നിശ്ചയം നിങ്ങളുടെ ഈ സമുദായം എകസമുദായവും ഞാന്‍ നിങ്ങളുടെ ഉടമയുമാകുന്നു, അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാവുക, എന്നാല്‍ മനുഷ്യര്‍ അവരോടുള്ള കല്‍പന അവര്‍ക്കിടയില്‍ തുണ്ടം തുണ്ടമായി മുറിച്ച് കളഞ്ഞു, എല്ലാം നമ്മിലേ ക്ക് മടക്കപ്പെടുന്നവര്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 

അതുകൊണ്ട് വിശ്വാസിയാകാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ആദം മുത ല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസികളുടെ ഏകസംഘത്തില്‍ ഉള്‍പെടുന്നവര്‍ മാത്ര മേ സ്വര്‍ഗത്തില്‍ പോവുകയുള്ളു. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് മനുഷ്യര്‍ അവരവരെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞ് നാട്, സമുദായം, കാലം, ലിംഗം, മാതാപിതാക്കള്‍, മക്കള്‍ തുടങ്ങിയവയൊന്നും തെരഞ്ഞെ ടുക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കും ഇല്ലെന്ന് മനസ്സിലാക്കി അവരവര്‍ക്ക് നിശ്ചയിക്ക പ്പെട്ടിട്ടുള്ള ജീവിതാവധി ശാന്തിയോടെയും സമാധാനത്തോടെയും ഐക്യത്തോടെയും പൂര്‍ത്തിയാക്കി തിരിച്ചുപോകുകയാണ് വേണ്ടതെന്ന് പഠിപ്പിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അപ്പോള്‍ 'നിങ്ങളി ല്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തേക്കാള്‍ അവിഹിതമായി കൂടുതല്‍നേടാന്‍ വേണ്ടി സ്വന്തം ശപഥങ്ങളെ പരസ്പരം വഞ്ചിക്കാനുള്ള ഉപാധിയാക്കുകയുമരുത്' എന്ന് പറ ഞ്ഞതിന് വിരുദ്ധമായി കുടുംബപരമായും മതപരമായും വംശപരമായും സംഘടിച്ച് ഭൗതിക നേട്ടങ്ങള്‍ക്കായി വിലപേശുന്നത് ഇസ്ലാമിക വിരുദ്ധമാണ്. 7: 8-9; 14: 2-3; 16: 64 വിശദീകരണം നോക്കുക.