( അന്നഹ്ൽ ) 16 : 93

وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۚ وَلَتُسْأَلُنَّ عَمَّا كُنْتُمْ تَعْمَلُونَ

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒറ്റ സമുദായം തന്നെ ആക്കുമാ യിരുന്നു, എന്നാല്‍ അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വഴികേടിലാക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു, നി ശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചോ ദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുന്നതുമാണ്. 

 34: 24 ല്‍ അല്ലാഹു പ്രവാചകനോട് ചോദിക്കാന്‍ ആവശ്യപ്പെടുന്നു: ആകാശഭൂമികളില്‍ നിന്ന് നിങ്ങളെ തീറ്റിപ്പോറ്റുന്നത് ആരാണ്? പറയുക: അല്ലാഹുവാണ്, അപ്പോള്‍ നിശ്ചയം ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലോ അല്ലെങ്കില്‍ വ്യക്തമായ വ ഴികേടിലോ ആണ്. 34: 25 ല്‍, ഞങ്ങളുടെ ഭ്രാന്തിനെക്കുറിച്ച് നിങ്ങള്‍ ചോദിക്കപ്പെടുകയില്ല, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടുകയില്ല എന്നും; 34: 26 ല്‍, നമ്മുടെ നാഥന്‍ നാം എല്ലാവരെയും ഒരുമിച്ചുകൂട്ടുന്നതും ശേഷം സത്യമായ അദ്ദിക്ര്‍ കൊണ്ട് നമുക്കിടയില്‍ തീരുമാനം കല്‍പിക്കുന്നതുമാണ്, അവന്‍ ഏറ്റവും ന ന്നായി തീരുമാനം കല്‍പിക്കുന്ന സര്‍വ്വജ്ഞാനി തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും ഓരോ ആത്മാവിനും അല്ലാഹു കൊടുത്തിട്ടുണ്ട്. അവര്‍ ക്ക് രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അപ്പോ ള്‍ 2: 185; 12: 111; 16: 64 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ സന്‍മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്രഷ്ടാവിനെ ഹൃദയം കൊണ്ട് കണ്ട് ചരിക്കുന്നവരും പതിനഞ്ച് വയസിന് ശേഷമുള്ള ജീവിതത്തിലെ എല്ലാഓരോ നിമിഷവും അവരവരുടെ പിരടിയിലുള്ള കര്‍മരേഖയില്‍ കൊത്തിവെക്കുന്നുണ്ടെന്നും, വിധിദിവസം അത് പുറത്തെടുത്ത് നല്‍കപ്പെട്ട് വായിച്ചാണ് തന്‍റെ വിചാരണ നടത്തേണ്ടിവരിക എന്നുമുള്ള ബോധത്തില്‍ ജീവിക്കുന്നതിന് വേണ്ടിയാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. പതിനഞ്ച് വയസ്സിനുശേഷം ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകണമെങ്കില്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. 11: 118-119 ല്‍ വിവരി ച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കാരുണ്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവരായതിനാല്‍ വിവിധ സംഘടനകളായി ഭിന്നിക്കുകയും അ വരും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടുകയും ചെയ്യു ന്നതാണ്. 5: 104-105; 6: 115-116; 7: 178-179; 9: 55 വിശദീകരണം നോക്കുക.