( ഇബ്രാഹിം ) 14 : 2

اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَوَيْلٌ لِلْكَافِرِينَ مِنْ عَذَابٍ شَدِيدٍ

-അല്ലാഹുവിലേക്ക്, ഏതൊരുവന്‍? ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, കാഫിറുകള്‍ക്ക് അതികഠിനമായ ശിക്ഷയില്‍ നി ന്നുള്ള 'വൈല്‍' ആണുള്ളത്.

 അലിഫ്, ലാം, റാ എന്നതിന് ഞാന്‍ അല്ലാഹു കാണുന്നു എന്നാണ് ആശയം. 2: 257; 5: 16, 44, 46; 7: 157; 24: 40 തുടങ്ങിയ 32 സൂക്തങ്ങളില്‍ അദ്ദിക്റിന്‍റെ പ്രകാശം എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. മൊത്തം മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേ ക്ക് പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത്. ഇവി ടെ 'പ്രകാശങ്ങള്‍' എന്ന് പറയാതെ 'പ്രകാശം' എന്ന് പറഞ്ഞതിനാല്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗം പ്രകാശമായ ഗ്രന്ഥത്തിന്‍റെ ഏകമാര്‍ഗവും, 'ഇരുട്ട്' എന്ന് പറയാതെ 'ഇ രുട്ടുകള്‍' എന്ന് പറഞ്ഞതിനാല്‍ അതല്ലാത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മാര്‍ഗങ്ങളും പിശാചിലേക്കുള്ള മാര്‍ഗങ്ങളുമാണ്. 24: 35 ല്‍, അല്ലാഹു ആകാശഭൂമി കളുടെ പ്രകാശമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 7: 157 ല്‍, 'ആരാണോ പ്രവാചകനോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുന്നത്, അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവര്‍' എന്ന് പറഞ്ഞതിലെ 'പ്രകാശം' അദ്ദിക്റാണ്. ആകാശഭൂമികളുടെ ഉടമയും ചോദ്യം ചെ യ്യപ്പെടാത്തവനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹുവിലേക്കുള്ള ഏകപാത അദ്ദിക്ര്‍ മാത്രമാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് ആദ്യം മുതല്‍ അന്ത്യം വരെ എക്കാലത്തും എവിടെയും ഒന്നാണ്. അതല്ലാത്ത വഴികളെല്ലാം പിശാചിന്‍റേ തും നരകത്തിലേക്ക് അടുപ്പിക്കുന്നതുമാണ്. നിശ്ചയം അദ്ദിക്ര്‍ തങ്ങളുടെ നാഥനിലേക്ക് എത്തിപ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് തന്നെയാണെന്ന് 73: 19 ലും 76: 29 ലും പറഞ്ഞിട്ടുണ്ട്.

'അവരവരുടെ നാഥന്‍റെ സമ്മതത്തോടുകൂടി' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അദ്ദിക്ര്‍ കൊണ്ട് എന്നാണ്. അപ്പോള്‍ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ആണായിരിക്കട്ടെ പെണ്ണാ യിരിക്കട്ടെ, ആരാണോ അജയ്യനും സ്വയം സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗ ത്തിലായത്, അവന്‍ സന്‍മാര്‍ഗ്ഗത്തിലായത് അവന് വേണ്ടിത്തന്നെയാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അതിനെത്തൊട്ട് വഴികേടിലായത്, അതിന്‍റെ ദോ ഷവും ആ ആത്മാവിന് തന്നെയാണ് എന്ന് 6: 104; 10: 108; 17: 15; 39: 41 തുടങ്ങിയ സൂക്ത ങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. മൊത്തം മനുഷ്യര്‍ക്ക് സന്‍മാര്‍ഗമായിട്ടാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളതെന്ന് 2: 185 ലും; എന്നാല്‍ അത് സന്‍മാര്‍ഗമായി സ്വീകരിക്കുക വിശ്വാസികള്‍ മാത്രമാണെന്ന് 41: 44 ലും പറഞ്ഞിട്ടുണ്ട്. 2: 79; 4: 145 സൂക്തങ്ങളില്‍ വിവരിച്ച പ്രകാ രം നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലൊന്നായ 'വൈല്‍' എന്ന ചെരുവിലേക്ക് അദ്ദി ക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളെ വിചാരണയി ല്ലാതെ പ്രവേശിപ്പിക്കുന്നതാണ്. എന്നാല്‍ അവരുടെ അനുയായികളായ മുശ്രിക്കുകള്‍ 39: 71 ല്‍ പറഞ്ഞ പ്രകാരം വിചാരണക്ക് ശേഷമാണ് നരകക്കുണ്ഠത്തിലേക്ക് തെളിക്ക പ്പെടുക. കപടവിശ്വാസികളും അനുയായികളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 213; 7: 37; 13: 35 വിശദീകരണം നോക്കുക.