( അൽ കഹ്ഫ് ) 18 : 28

وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا

തങ്ങളുടെ നാഥന്‍റെ മുഖം പ്രതീക്ഷിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ ക്ഷമയോടെ വര്‍ത്തിക്കേണ്ടതു മാകുന്നു, ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് അവരെ ത്തൊട്ട് നിന്‍റെ കണ്ണുകളെ നീ തിരിച്ചുകളയുകയുമരുത്, നമ്മുടെ സ്മരണയുണ ര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് തന്‍റെ ഹൃദയം പ്രജ്ഞയറ്റവനെയും തന്‍റെ ദേ ഹേച്ഛ പിന്‍പറ്റിയവനെയും നീ ഒരിക്കലും അനുസരിക്കുകയുമരുത്-അവന്‍റെ കാര്യം പരിധി ലംഘിച്ചവനായിരിക്കുന്നു എന്നതത്രെ.

'തങ്ങളുടെ നാഥന്‍റെ മുഖം പ്രതീക്ഷിക്കുക' എന്നതിന്‍റെ വിവക്ഷ അവനെ സന്തോഷത്തോടുകൂടി കണ്ടുമുട്ടണമെന്ന ആഗ്രഹത്തില്‍ ഇവിടെ എപ്പോഴും അവനെ കണ്ടു കൊണ്ട് ചരിക്കുക എന്നാണ്. ഇന്ന് അതിന് സാധിക്കുക ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് മാത്രമാണ്. അപ്പോള്‍ നിന്‍റെ നാഥന്‍റെ തീരുമാനത്തിന് വേണ്ടി നീ ക്ഷമയോടെ വര്‍ത്തിക്കുക, അവരില്‍ നിന്നുള്ള കുറ്റവാളികളെയും-കപടവിശ്വാസികളെയും-നന്ദികെട്ടവരെയും-ഫാജിറുകളെയും-നീ ഒരിക്കലും അനുസരിക്കുകയുമരുത്, നിന്‍റെ നാഥന്‍റെ നാമം പ്രഭാത-പ്രദോഷങ്ങളില്‍ നീ സ്മരിക്കുകയും രാത്രിയില്‍ അവന്‍റെ മുമ്പില്‍ സാ ഷ്ടാംഗം പ്രണമിക്കുകയും രാത്രികളില്‍ സുദീര്‍ഘമായി അവനെ വാഴ്ത്തുകയും ചെയ്യുക എന്ന് 76: 24-26 ലും; തങ്ങളുടെ നാഥനെ അവന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രഭാത- പ്രദോഷഭേദമന്യേ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ഒരിക്കലും ആട്ടിയകറ്റരുത്, അവരുടെ വിചാരണയില്‍ നിനക്ക് ഒരു പങ്കുമില്ല. നിന്‍റെ വിചാരണയില്‍ അവര്‍ക്കും യാതൊരു പങ്കുമില്ല, അപ്പോള്‍ നീയെങ്ങാനും അവരെ ആട്ടിയകറ്റുകയാണെങ്കില്‍ നീ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോവുകതന്നെ ചെയ്യും എന്ന് 6: 52 ലും പറഞ്ഞിട്ടുണ്ട്.

6: 21; 10: 17; 32: 22 എന്നീ സൂക്തങ്ങളിലെല്ലാം പറയുന്ന അക്രമികളും ഭ്രാന്തന്മാരും അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെച്ച് ദേഹേച്ഛ പിന്‍പറ്റി ജീവിക്കുന്ന കപടവിശ്വാസികളും അ ദ്ദിക്ര്‍ എന്ത്, എന്തിന്, എന്ത് കൊണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത പ്ര ജ്ഞയറ്റ അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ്. 1: 7 ല്‍ പറഞ്ഞ ഈ രണ്ട് കൂട്ടരും എക്കാലത്തും എവിടെയും അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളുടെ ശത്രുക്കളാണ്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ ഇവരോട്: നിങ്ങള്‍ക്ക് നിങ്ങളുടെ ജീവി തരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും എന്ന് പ്രഖ്യാപിക്കാനാണ് പ്രവാചകനോടും വിശ്വാസികളോടും 109: 6 ലൂടെ നാഥന്‍ കല്‍പ്പിച്ചിട്ടുള്ളത്. 9: 3, 5 വിശദീകരണം നോക്കുക.