( അൽ കഹ്ഫ് ) 18 : 58

وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُمْ بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَلْ لَهُمْ مَوْعِدٌ لَنْ يَجِدُوا مِنْ دُونِهِ مَوْئِلًا

നിന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യമരുളുന്നവന്‍ തന്നെയാകുന്നു, അവര്‍ സമ്പാദിച്ചതിന്‍റെ പേരില്‍ അവരെ പിടികൂടാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെ ഉടനെത്തന്നെ ശിക്ഷിക്കുമായിരുന്നു, എന്നാല്‍ അവര്‍ക്ക് ക്ലിപ്തമായ ഒരു വാഗ് ദത്തസമയമുണ്ട്, അവനെക്കൂടാതെ അവര്‍ ഒരു അഭയസ്ഥാനവും കണ്ടെത്തുക യില്ലതന്നെ. 

അല്ലാഹു മനുഷ്യരെ അവരുടെ അക്രമം കാരണം പിടികൂടുകയായിരുന്നെങ്കില്‍ ഭൂമി യുടെ മുകളില്‍ ഒരു ജീവജാലത്തെയും ബാക്കിയാക്കുമായിരുന്നില്ല, എന്നാല്‍ നിര്‍ണ്ണയിക്ക പ്പെട്ട ഒരു അവധിവരെ അവരെ പിന്തിപ്പിക്കുകയാകുന്നു, അപ്പോള്‍ അവരുടെ അവധി എ ത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം പിന്തിക്കുകയോ മുന്തിക്കുകയോ ഇല്ല എന്ന് 16: 61 ല്‍ പ റഞ്ഞിട്ടുണ്ട്. 35: 45 സമാന ആശയമുള്ള സൂക്തമാണ്. ഈ സൂക്തങ്ങളിലൂടെ മനുഷ്യരു ടെ കരങ്ങളാലാണ് ഭൂമി നശിപ്പിക്കപ്പെടുക എന്ന് അല്ലാഹു പഠിപ്പിക്കുന്നു. അതായത് പ്ര പഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക് റിനെ ലോകര്‍ക്ക് പരിചയപ്പെടുത്തുന്ന അല്ലാഹുവിന്‍റെ പ്രതിനിധിയായ ഒറ്റ വിശ്വാസി യും ഭൂമിയില്‍ എവിടെയും ഇല്ലാതെ വരുമ്പോഴാണ് പ്രപഞ്ചം നശിപ്പിക്കപ്പെടുക. വിശ്വാ സിക്ക് അദ്ദിക്ര്‍ കൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാന്‍ സാധിക്കുന്നതാണ്. അപ്പോ ള്‍ അദ്ദിക്റിനെ ജീവിപ്പിക്കുന്ന, 35: 32 ല്‍ പറഞ്ഞ 'അല്ലാഹുവിന്‍റെ സമ്മതപത്രമായ അ ദ്ദിക്ര്‍ കൊണ്ട് നന്മകളിലേക്ക് മുന്‍കടന്ന' വിശ്വാസിക്ക് ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളുടെ ആത്മാവുകൊണ്ടുള്ള നമസ്കാരത്തിന്‍റെയും കീര്‍ത്തനത്തിന്‍റെയും ഒ രു വിഹിതം പ്രതിഫലമായി ലഭിക്കുന്നതാണ്. പ്രപഞ്ചം നശിച്ചാലുണ്ടാകുന്ന കോപ വും ശാപവുമെല്ലാം അമാനത്തായ അദ്ദിക്റിനെ മൂടിവെക്കുന്ന വിചാരണയില്ലാതെ നര കത്തില്‍ പോകുന്ന കപടവിശ്വാസികള്‍ക്കും അവരെ പിന്‍പറ്റുന്ന കാഫിറുകള്‍ക്കുമാണ് ലഭിക്കുക. 10: 12; 16: 37-40; 17: 18-20; 30: 41 വിശദീകരണം നോക്കുക.