وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَنْ يُعَمَّرَ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
നിശ്ചയം, ജനങ്ങളില്‍ വെച്ച് ഏറ്റവും ജീവിക്കാന്‍ കൊതിയുള്ളവരായി നീ അവരെ കാണുന്നതാണ്; അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേ ര്‍ക്കുന്ന ബഹുദൈവാരാധകരെക്കാളും, അവരില്‍ ഓരോരുത്തരും കൊതിക്കു ന്നത് ആയിരം വര്‍ഷം ഇവിടെ ജീവിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നാണ്, എന്നാല്‍ ശിക്ഷയെത്തൊട്ട് അകറ്റുവാന്‍ അവരുടെ ദീര്‍ഘായുസ്സ് നല്‍കപ്പെ ടല്‍ ഒട്ടും പര്യാപ്തമാവുകയില്ല, അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെ ല്ലാം അല്ലാഹു വീക്ഷിക്കുന്നവനാകുന്നു.
പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന ജീവിതലക്ഷ്യം നഷ്ടപ്പെട്ട ജൂതര്‍ ഇഹലോക ജീവിതം കൊണ്ട് തൃപ്തിപ്പെട്ടവരായിരുന്നു. ഇവിടെ ആയിരം വര്‍ഷം സ്വര്‍ഗീയജീവിതം നയിക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ എന്നായിരുന്നു അവരുടെ ഉള്ളിലിരിപ്പ്. പക്ഷേ, അവരുടെ ദീര്‍ഘായുസ്സ് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ കു റ്റങ്ങള്‍ തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ച് ജനിച്ചതുപോലെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ അവര്‍ ഉപയോഗപ്പെടുത്തുകയില്ല. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫുജ്ജാറുകള്‍ മാത്രമാണ്. എന്നാല്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ 63: 4 പ്രകാരം അല്ലാഹുവിനാല്‍ വധിക്കപ്പട്ട, ആത്മാവില്ലാത്ത ജീവന്‍ മാത്രമുള്ളവരാണ്. അതുകൊണ്ടുതന്നെ ജീവിതലക്ഷ്യം നഷ്ടപ്പെട്ട അവര്‍ പിശാചിന്‍റെ സ്വാധീനത്തില്‍ പെട്ട് ഭൂമിയില്‍ ഒട്ടിപ്പിടിച്ചവരാണ്. അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 176 ല്‍ നാഥന്‍ ഉപമിച്ചിട്ടുള്ളത്. പ്രവാചകന്മാരുടെ പേരുവെച്ച് ജീവിക്കുകയും എന്നാല്‍ പ്രവാചകന്മാരുടെ ചര്യയായ അദ്ദിക്റിന്‍റെ ജീവിതം നയിക്കാത്തവരുമായ അവര്‍ 36: 59-62 ല്‍ പറഞ്ഞപ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. പ്രപഞ്ചനാഥനായ അല്ലാഹുവിനെ മനുഷ്യര്‍ക്ക് പരിചയപ്പെടുത്തേണ്ട അവര്‍ അവനെ ജനങ്ങളുടെ ഇലാഹായും ഉടമയായും രാജാവായും അംഗീകരിക്കാത്തവരും, ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരും ബധിരരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടാനുള്ളവരുമാണെന്ന് 2: 18; 17: 97-98; 25: 34, 65-66; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരുമായ ഇവര്‍ കെട്ടജനതയാണെന്ന് 25: 17-18 ലും, അവരുടെ വീട് നരകഗര്‍ത്തമാണെന്ന് 14: 28-29 ലും അവര്‍ വായിച്ചിട്ടുണ്ട്. ജീവിതലക്ഷ്യം ഇല്ലാത്ത ഇവര്‍ ഇവരുടെ വി ധി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പ റഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുകയില്ല. പ്രവാചകനും ഒറ്റപ്പെട്ട വി ശ്വാസിയും ഇവരോട് "നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്കാണ്" എന്ന് പറയാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ത്രികാലജ്ഞാനിയാ യ നാഥന്‍റെ സംസാരവും ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാ യ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ പിന്‍പറ്റാത്തതും ലോകര്‍ക്ക് പ്രസ്തുത ഗ്രന്ഥത്തെക്കു റിച്ച് പരിചയപ്പെടുത്താതെ മൂടിവെച്ചതുമാണ് ഇവര്‍ കെട്ടജനതയായി മാറാന്‍ കാരണം. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ക്കെതിരെ അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും ശേഷം റ ബ്ബായിത്തന്നെയും സ്വീകരിക്കുന്ന ഇക്കൂട്ടരെ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. 2: 6-7; 9: 53-55, 67-68 വിശദീകരണം നോക്കുക.