( അല്‍ ഹജ്ജ് ) 22 : 44

وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ

മദ്യന്‍ നിവാസികളും മൂസായും കളവാക്കപ്പെട്ടിട്ടുണ്ട്, അപ്പോള്‍ ഞാന്‍ കാഫി റുകള്‍ക്ക് അവസരം നല്‍കി, പിന്നെ ഞാന്‍ അവരെ പിടികൂടി, അപ്പോള്‍ എ ന്‍റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നുവെന്നും നോക്കുക.

എല്ലാ കാലത്തുമുള്ള ജനത അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ തള്ളി പ്പറഞ്ഞ് അവര്‍ അക്രമികളായിത്തീരുമ്പോഴാണ് ആ നാടിനെ അല്ലാഹു നശിപ്പിച്ചത്. 2: 99; 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് തെമ്മാടികളായി മാറിയിരിക്കുകയാണ്. 

ഇനി ഒരു പ്രവാചകന്‍ വരാനില്ല എന്നിരിക്കെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യ രില്‍ നിന്നുള്ള വിശ്വാസികള്‍ ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുകയും അവിടെയുള്ള ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നതോടെ 9: 28 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ക്കുള്ള ലോകവിജയം സംഭവിക്കുന്നതാണ്. 6: 158 ല്‍ വിവരിച്ച പ്ര കാരം വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന അവസാനത്തെ വ്യക്തിയും ഇ വിടെനിന്ന് വിടവാങ്ങുന്നതോടെ അന്ത്യനാളിന്‍റെ പത്ത് അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതാണ്. ഈസാ രണ്ടാമത് വന്നതിന് ശേഷം മസീഹുദ്ദജ്ജാലും ഫുജ്ജാറുക ളും വധിക്കപ്പെടുന്നതോടുകൂടി ലോകത്ത് മൊത്തം സമാധാനജീവിതം നടപ്പില്‍ വരുന്ന താണ്. ശേഷം 11: 44 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജ നവിഭാഗങ്ങളും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് അന്ത്യദിനം സംഭവി ക്കുക. 4: 158-159; 5: 44-45, 47; 9: 32-33 വിശദീകരണം നോക്കുക.