( അല്‍ മുഅ്മിനൂന്‍ ) 23 : 40

قَالَ عَمَّا قَلِيلٍ لَيُصْبِحُنَّ نَادِمِينَ

അവന്‍ പറഞ്ഞു: കുറച്ച് കഴിഞ്ഞോട്ടെ, അടുത്ത പ്രഭാതങ്ങളില്‍ അവര്‍ കേഴു ന്നവരായിത്തീരുകതന്നെ ചെയ്യും!

എല്ലാഓരോ സമുദായത്തിനും ഒരു അവധി നിശ്ചയിച്ച് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അമാനത്തായ അദ്ദിക്ര്‍ സ്വീകരിച്ച ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരുടെ ബാധ്യതയാണ് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തല്‍. ഗ്രന്ഥത്തെ ജീവിപ്പിക്കുന്ന ഒരു വിശ്വാസിപോലും ലോകത്തെവിടെയും ഇല്ലാതെ എല്ലാവരും അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് പ്രപഞ്ചം നശിപ്പിക്കപ്പെടുക, എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ആരെയും നശിപ്പിക്കുന്നില്ല. മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊ ണ്ടും ഫുജ്ജാറുകള്‍ ഇന്ന് മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അവര്‍ അവന്‍റെ സ്വര്‍ഗ്ഗം തെരഞ്ഞെടു ക്കുന്നവരും അവനെ റബ്ബായി സ്വീകരിക്കുന്നവരുമായിരിക്കും. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതും ലോകത്ത് മൊത്തം പരിപൂര്‍ണ്ണമായ ഇസ്ലാം ന ടപ്പില്‍ വരികയും ചെയ്യുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഫുജ്ജാറുക ളെ വധിക്കുന്നതാണ്. പിന്നീട് ഇതര ജനവിഭാഗങ്ങളും തെമ്മാടികളും അക്രമികളുമാ യി മാറുമ്പോഴാണ് ലോകം അവസാനിക്കുക. 7: 182-183; 8: 32-33; 86: 15-17 വിശദീകരണം നോക്കുക.