وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ
അവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങളുടെ ഇലാഹുകളാണോ ഉത്തമം അതോ അവനാണോ? അവര്‍ അവനെ നിന്‍റെയടുത്ത് ഒരു തര്‍ക്കത്തിന് വേണ്ടിയല്ലാതെ ഉ ദ്ധരിക്കുന്നില്ല; അല്ല, അവര്‍ കുതര്‍ക്കികളായ ഒരു ജനത തന്നെയാകുന്നു.
മര്‍യമിന്‍റെ പുത്രന്‍ ഈസായെ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പരിചയപ്പെടുത്തുമ്പോള്‍ മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് ചോദിച്ചിരുന്നത്, വിദേശി യായ അവനാണോ ഇലാഹായിട്ട് ഉത്തമന്‍? അതോ ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ ഞ ങ്ങളുടെ ഇലാഹുകളാണോ എന്നായിരുന്നു. ഈസായെയും ഇലാഹായി പരിഗണിച്ചിരുന്ന അവര്‍ പ്രവാചകന്‍റെ അടുത്ത് ഈസായെക്കുറിച്ച് വല്ല പരാമര്‍ശവും നടത്തുകയാണെങ്കി ല്‍ അത് തര്‍ക്കത്തിനുവേണ്ടിയും അവരുടെ വ്യാജ ഇലാഹുകളെ സ്ഥാപിക്കാന്‍ വേണ്ടി യും മാത്രമായിരുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ പ്രപഞ്ചനാഥനെക്കൂ ടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല; അപ്പോള്‍ നിങ്ങള്‍ അവനെ ഹൃദയത്തിന്‍റെ ഭാഷയില്‍ ലോകരെ പരിചയപ്പെടു ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്നുണ്ടെങ്കിലും, അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന 25: 17-18 ല്‍ പറഞ്ഞ കെട്ടജനതയായിരിക്കുകയാ ണ്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 3: 21-22 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചക ന്മാരുടെ പേരുവെച്ച് എല്ലാ പ്രവാചകന്മാരെയും ജനമധ്യത്തില്‍ കളവാക്കി അവതരിപ്പി ച്ചുകൊണ്ടിരിക്കുന്നവരാണ്. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രി ക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയി ല്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 5: 72; 36: 77; 39: 8, 45 വിശ ദീകരണം നോക്കുക.