( അൽ മാഇദ ) 5 : 32

مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ

അതോടനുബന്ധിച്ച് ഇസ്റാഈല്‍ സന്തതികളുടെ മേല്‍ നാം രേഖപ്പെടുത്തുകയുണ്ടായി, നിശ്ചയം ഒരു ആത്മാവിന് പകരമായിക്കൊണ്ടോ അല്ലെങ്കില്‍ ഭൂ മിയില്‍ നാശം വിതച്ചതിന്‍റെ പകരമായിക്കൊണ്ടോ അല്ലാതെ ആരെങ്കിലും ഒ രാള്‍ ഒരു വ്യക്തിയെ വധിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ മുഴുവന്‍ മനു ഷ്യരെയും വധിച്ചത് പോലെയാണ്, ഇനി ഒരുവന്‍ ഒരു വ്യക്തിയെ ജീവിപ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ജീവിപ്പിച്ചതു പോലെയുമാകുന്നു, അവരിലേക്ക് നമ്മുടെ പ്രവാചകന്‍മാര്‍ വ്യക്തമായ വെളിപാടുകളും കൊണ്ട് വരികയുണ്ടായി, പിന്നെ നിശ്ചയം അതിനുശേഷവും അവരില്‍ അധികപേരും ഭൂമിയില്‍ അതിരുകവിഞ്ഞവര്‍ തന്നെയാകുന്നു. 

ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ലോകത്തെല്ലായിടത്തും കൊല, രക്തം ചിന്തല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എല്ലാ നശീകരണപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുള്ളത്. ലോകത്ത് ആര് എന്ത് നശീകരണപ്രവര്‍ത്തനം നടത്തിയാലും അതിന്‍റെ പാപഭാരം വഹിക്കേണ്ടി വരിക 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും എല്ലാ തിന്മകളും ഇല്ലായ്മ ചെയ്യാനുമുള്ള ഉപകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ്. 

കരയില്‍ 400 സമുദായങ്ങളില്‍ പെട്ട ജീവികളും ജലത്തില്‍ 600 സമുദായങ്ങളില്‍ പെട്ട ജീവികളുമുണ്ടെന്ന് 6: 38 ന്‍റെ വിശദീകരണമായി ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ ജീവികള്‍ക്കും ആത്മാവും ജീവനും അടങ്ങിയ റൂഹ് നാഥന്‍റേതുതന്നെയാണ്. ഇണകളായി സൃഷ്ടിച്ചിട്ടുള്ള ജീവികളുടെ ശരീരം ആണിന്‍റെയും പെണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നട്ടുവളര്‍ത്തിയതാണ്. 1000 സമുദായങ്ങളില്‍ ഒരു സമുദായമായ മനുഷ്യനുള്ള പ്രത്യേകത അവന് വിശേഷബുദ്ധി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടേയും ജനതയില്‍ 1000 ത്തില്‍ 999 പേരും അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന അതിര് കവിഞ്ഞവര്‍ തന്നെയാണ്. 2: 178-179; 3: 7-10; 4: 82 വിശദീകരണം നോക്കുക.