( അൽ അന്‍ആം ) 6 : 53

وَكَذَٰلِكَ فَتَنَّا بَعْضَهُمْ بِبَعْضٍ لِيَقُولُوا أَهَٰؤُلَاءِ مَنَّ اللَّهُ عَلَيْهِمْ مِنْ بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ

അപ്രകാരം നാം അവരില്‍ ചിലരെ ചിലര്‍ക്ക് പരീക്ഷണമാക്കി വെച്ചിരിക്കുന്നു, നമ്മുടെ ഇടയില്‍ ഇക്കൂട്ടരുടെ മേലാണോ അല്ലാഹു അനുഗ്രഹം വര്‍ഷിച്ചത് എന്ന് അവര്‍ ചോദിക്കുന്നതിന് വേണ്ടി, നന്ദി പ്രകടിപ്പിക്കുന്നവരെക്കൊണ്ട് ഏ റ്റവും അറിയുന്നവന്‍ അല്ലാഹു തന്നെയല്ലെയോ?

എക്കാലത്തുമുള്ള കാഫിറുകളില്‍ പെട്ട പ്രമാണിമാരും പ്രധാനികളും അല്ലാഹു വിന്‍റെ നിഷ്പക്ഷവാന്‍ എന്ന ഗുണവിശേഷണത്തെ അംഗീകരിക്കാത്തവരും തങ്ങള്‍ സത്യത്തിലായതുകൊണ്ടാണ് തങ്ങള്‍ക്ക് ഇവിടെ സമ്പത്തും പ്രതാപവും സ്ഥാനമാന ങ്ങളുമെല്ലാം ലഭിച്ചിട്ടുള്ളതെന്നും വിശ്വാസികള്‍ സത്യത്തിലാകാത്തതുകൊണ്ടാണ് അ വര്‍ക്ക് ഐഹികലോകത്ത് അതൊന്നും ലഭിക്കാത്തതെന്നും പരത്തിലും അങ്ങനെത്ത ന്നെയായിരിക്കുമെന്നും അഹങ്കാരപൂര്‍വ്വം ഉറപ്പിച്ച് വിശ്വസിക്കുന്നവരുമാണ്. ജീവി തലക്ഷ്യം നഷ്ടപ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മനുഷ്യരെ ഭൂമിയി ലേക്ക് നിയോഗിച്ചതുതന്നെ പരീക്ഷണത്തിന് വിധേയമാക്കാനാണെന്ന വസ്തുത വിസ്മരിച്ചവരാണ്. അതുകൊണ്ടാണ് അദ്ദിക്ര്‍ മൂടിവെക്കുന്ന അത്തരക്കാരെ തെമ്മാടികളെ ന്ന് അല്ലാഹു വിശേഷിപ്പിച്ചത്. പ്രവാചകനെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും 'നമ്മു ടെ ഇടയില്‍ നിന്ന് സ്ഥാനമാനങ്ങളും സംഘബലവും സാമ്പത്തികശേഷിയും ഒന്നുമില്ലാത്തവരെയാണോ നേതൃത്വത്തിനുവേണ്ടി അല്ലാഹു തെരെഞ്ഞെടുത്തിരിക്കുന്നത്' എ ന്ന് പുച്ഛിക്കുന്നവരായിരുന്നു അവര്‍. മക്കാ, ത്വാഇഫ് എന്നീ വലിയ പട്ടണങ്ങളിലെ ഏ തെങ്കിലും ഒരു മഹാപുരുഷന് ഈ അദ്ദിക്ര്‍ എന്തുകൊണ്ട് അവതരിക്കപ്പെട്ടില്ല എന്ന് അവര്‍ ചോദിച്ചതായി 43: 31 ല്‍ പറഞ്ഞത് ലോകരില്‍ ഫുജ്ജാറുകള്‍ വായിക്കുന്നുണ്ട്. 43: 32 ല്‍, അവരാണോ നിന്‍റെ നാഥന്‍റെ കാരുണ്യം ഭാഗം വെക്കുന്നത്, നാമാണ് ഇഹത്തില്‍ അവരുടെ ജീവിതവിഭവങ്ങള്‍ ഭാഗം വെച്ചിട്ടുള്ളത്; നാം അവരില്‍ ചിലരെ ചിലരേക്കാള്‍ പദവികള്‍ ഉയര്‍ത്തിയിട്ടുമുണ്ട്, അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കുന്നതിന് വേണ്ടി എന്നും; നിന്‍റെ നാഥന്‍റെ കാരുണ്യമായ അദ്ദിക്ര്‍ തന്നെയാണ് അവര്‍ ഒരുമിച്ചുകൂട്ടുന്ന എന്തിനേക്കാളും നിനക്ക് ഉത്തമമായിട്ടുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 15: 87-88 ല്‍, കാഫിറുകള്‍ക്ക് നല്‍കിയിട്ടുള്ള ജോടികളായ ഭൗതിക ജീ വിതവിഭവങ്ങളിലേക്ക് നിന്‍റെ കണ്ണ് തിരിയരുതെന്നും അവരുടെ എതിര്‍പ്പും പരിഹാസവും നിന്നെ ദുഃഖിപ്പിക്കരുതെന്നും നീ വിശ്വാസികള്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക, നിനക്ക് നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്ന ഏഴ് സൂക്തങ്ങളും മഹത്തായ, വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റും നല്‍കിയിട്ടുണ്ട് (നിനക്ക് അതുമതി) എന്നും പറഞ്ഞിട്ടുണ്ട്. 25: 20 ല്‍, നാം നിങ്ങളില്‍ ചിലരെ ചിലര്‍ക്ക് പരീക്ഷണമാക്കിയിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ (വിശ്വാസികള്‍) ക്ഷമിക്കാന്‍ തയ്യാറാണോ? നിന്‍റെ നാഥനാകട്ടെ, എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആരാണ് അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിച്ചുകൊണ്ട് നന്ദിപ്രകടിപ്പിക്കുന്നവരാകുന്നതെന്ന് ഏറ്റവും നന്നായി അറിയുന്നത് ത്രികാലജ്ഞാനിയും ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനും എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹുതന്നെയാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വരുന്നതോടെ മസീഹുദ്ദജ്ജാലി നെ നബിയായും ദൈവമായും അംഗീകരിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ അ ന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാ ണ് അവര്‍ക്ക് അറബി ഖുര്‍ആനല്ല, മറിച്ച് ദിക്രീ അഥവാ അദ്ദിക്ര്‍ മാത്രമാണ് നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ബോധ്യം വരിക എന്ന് 38: 8 ല്‍ പറഞ്ഞിട്ടുണ്ട്. 3: 196-197; 4: 113; 5: 94; 9: 53-55 വിശദീകരണം നോക്കുക.