( അല്‍ മുംതഹനഃ ) 60 : 2

إِنْ يَثْقَفُوكُمْ يَكُونُوا لَكُمْ أَعْدَاءً وَيَبْسُطُوا إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُمْ بِالسُّوءِ وَوَدُّوا لَوْ تَكْفُرُونَ

നിങ്ങള്‍ അവരുടെ വരുതിയില്‍ വരികയാണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് ശത്രു ക്കളായിരിക്കും, അവരുടെ കൈകളും അവരുടെ നാവുകളും ദുഷിച്ചനിലയി ല്‍ നിങ്ങളിലേക്ക് അവര്‍ നീട്ടുന്നവരുമാണ്, നിങ്ങള്‍ കാഫിറുകളായിരുന്നു വെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവര്‍ ആഗ്രഹിക്കുന്നവരുമാണ്.

ത്രികാലജ്ഞാനിയായ അല്ലാഹു കപടവിശ്വാസികളുടെയും കുഫ്ഫാറുകളുടെയും തനിനിറം വിശ്വാസികള്‍ക്ക് വെളിവാക്കിക്കൊടുക്കുകയാണ്. അതായത് വിശ്വാസികള്‍ കപടവിശ്വാസികളുടെ അധികാരത്തിന്‍ കീഴില്‍ വരികയാണെങ്കില്‍ അവരോട് ശത്രുത യില്‍ മാത്രമാണ് വര്‍ത്തിക്കുക. അവരെപ്പോലെ വിശ്വാസികളും നരകകുണ്ഠത്തിന്‍റെ വി റകുകളായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ആഗ്രഹിച്ചുകൊണ്ട് അവരെ ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ആവുന്നത്ര പരിശ്രമിക്കുകയും ചെയ്യുന്നതാ ണ്. അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികള്‍ അധി കാരത്തില്‍ വരുന്നതിനെ മനസാ-വാചാ-കര്‍മ്മണാ എതിര്‍ക്കല്‍ പ്രവാചകന്‍റെയും ആ യിരത്തില്‍ ഒന്നായ വിശ്വാസികളുടെയും അനിവാര്യമായ കടമയാണ്.

കപടവിശ്വാസികള്‍ സംഘടനാ താല്‍പര്യം നിലനിര്‍ത്തുന്നതിനുവേണ്ടി ശിര്‍ക്ക് വരെ അനുവദനീയമാണെന്ന് വാദിച്ച് ഭൂരിപക്ഷത്തിന്‍റെ അടുക്കല്‍ പ്രതാപം തേടുന്നവരാണ്. എന്നാല്‍ പ്രവാചകനും ആയിരത്തില്‍ ഒന്നായ വിശ്വാസിയും 3: 26-27 ല്‍ വിവരിച്ച പ്രാര്‍ത്ഥന രാജാധിരാജനായ നാഥനോട് പ്രഭാതത്തിലും പ്രദോഷത്തിലും ആത്മാ വുകൊണ്ട് നടത്താനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 2: 255-256 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല. കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാ തെ വര്‍ധിപ്പിക്കുകയില്ല എന്ന് 13: 14 ലും 40: 50 ലും ഫുജ്ജാറുകള്‍ അറബി ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചുകൊണ്ട് 2: 285; 9: 82 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. 3: 118-119; 9: 8-10; 33: 60-61 വിശദീകരണം നോക്കുക.