( അത്തഗാബുന്‍ ) 64 : 3

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ الْمَصِيرُ

ആകാശങ്ങളെയും ഭൂമിയെയും അവന്‍ ലക്ഷ്യത്തോടുകൂടി സൃഷ്ടിച്ചിരിക്കു ന്നു, നിങ്ങളെ അവന്‍ രൂപപ്പെടുത്തുകയും അങ്ങനെ നിങ്ങളുടെ രൂപം ഏറ്റവും ഭംഗിയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്തു, അവനിലേക്കുതന്നെയാണ് നിങ്ങ ളുടെ മടക്കവും.

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിക്കുന്ന തിനും ഓരോ ആത്മാവിനും അത് സമ്പാദിച്ചതിന് പ്രതിഫലം നല്‍കുന്നതിനും വേണ്ടി യാണ് എന്ന് 45:22 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരെ ഏറ്റവും നല്ല രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെങ്കിലും അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം മനസ്സിലാക്കി സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് മാത്രമേ ഏറ്റവും നല്ല രൂപ മായ നിഷ്പക്ഷവാനായ നാഥന്‍റെ രൂപം ഉണ്ടാവുകയുള്ളൂ. പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് പ്രകാശമായ പ്രപഞ്ചനാഥനെ തിരിച്ചറിയുകയും അവനെ ആത്മാവുകൊണ്ട് കണ്ടുകൊ ണ്ട് ഇവിടെ ചരിക്കുകയും ചെയ്യുന്നവര്‍ ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ, നാഥന്‍റെ രൂപത്തില്‍ ലൈംഗികാവയവങ്ങളോ ആന്തരികാവയവങ്ങളോ ഇല്ലാതെ ഒരേ വര്‍ണത്തി ലും ഒരേ രൂപത്തിലുമാണ് നാഥന്‍റെ വീടായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുക.

ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ചി ന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായതിനാല്‍ അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവ ര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്നാണ് 25: 33-34 ല്‍ പറഞ്ഞിട്ടുള്ളത്. അക്കൂട്ടര്‍ക്ക് നരകത്തില്‍ പട്ടി, പന്നി, പെരുച്ചാഴി തുടങ്ങിയ രൂപമായിരിക്കും നല്‍കപ്പെടുക. മനുഷ്യന്‍റെ ആത്മാവിനെ സൃഷ്ടി ച്ചതിനാല്‍ നാഥന് ഖാലിഖ്-സ്രഷ്ടാവ്-എന്നും ശരീരത്തെ സൃഷ്ടിച്ചതിനാല്‍ ബാരിഅ് -പടച്ചവന്‍-എന്നും ആത്മാവും ശരീരവും സന്തുലനപ്പെടുത്തിയതിനാല്‍ മുസ്വവ്വിര്‍- രൂപ പ്പെടുത്തിയവന്‍-എന്നുമുള്ള ഗുണനാമങ്ങള്‍ 59: 24 ല്‍ പഠിപ്പിച്ചിട്ടുണ്ട്. 8: 24; 40: 67; 95: 4-6 വിശദീകരണം നോക്കുക.