( അൽ അഅ്റാഫ് ) 7 : 31

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ

ഓ ആദം സന്താനങ്ങളേ! നിങ്ങള്‍ എല്ലാ ഓരോ പള്ളികളിലും നിങ്ങളുടെ അ ലങ്കാരങ്ങള്‍ സ്വീകരിച്ചുകൊള്ളുവിന്‍, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, നിങ്ങള്‍ അതിരുകവിയാതിരിക്കുകയും ചെയ്യുവിന്‍, നിശ്ചയം അതിരുകവിയുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.

ഈ സൂക്തം മൊത്തം മനുഷ്യരെ അഭിസംബോധന ചെയ്യുന്നു. പ്രാര്‍ത്ഥനാ വേള യില്‍ അലങ്കാരങ്ങളെല്ലാം ഉപയോഗപ്പെടുത്തണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. എ ന്നാല്‍ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീകരിച്ച് വിശ്വാസിയാകാതെ അനുവദനീയമ ല്ലാത്ത രീതിയില്‍ സമ്പാദിച്ചുകൊണ്ട് ശരീരത്തിന്‍റെ വസ്ത്രം മാത്രം വൃത്തിയുള്ളതാക്കി നടന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അത്തരക്കാരുടെ പ്രാര്‍ത്ഥനകള്‍ സ്വീക രിക്കപ്പെടുകയില്ല. വിശ്വാസികള്‍ 2: 172 ല്‍ വിവരിച്ച പ്രകാരം പരിശുദ്ധവും അനുവദനീ യവുമായ ഭക്ഷണ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരും നാഥനെ മാത്രം സേവിക്കു ന്നവരും നാഥനോട് മാത്രം നന്ദി പ്രകടിപ്പിക്കുന്നവരുമാകാനാണ് കല്‍പിക്ക പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറു കള്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്നവരും എല്ലാ ജീവിതമേഖലകളി ലും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ട് അ വിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നവരും അതിരുകവിഞ്ഞ ധൂര്‍ത്തന്മാരും നന്ദി കെട്ടവരുമാണ്. അധികം വൈകാതെ 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വരു ന്നതോടെ ലോകത്തുള്ള വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അങ്ങോട്ട് വേര്‍തിരിക്കുന്നതും, 48: 6 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അവരുടെ അനു യായികളുമടങ്ങിയ ഫുജ്ജാറുകള്‍ അവിടെനിന്ന് പുറത്താക്കപ്പെടുന്നതുമാണ്. 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്ന തോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ ഫുജ്ജാറുകളെ വധിച്ചു കൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. അപ്പോള്‍ മാത്രമാണ് കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് 38: 8 ല്‍ വിവരിച്ച പ്രകാരം ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. വി ശ്വാസികളുടെ സംഘം ലോകത്തെവിടെയും ഇല്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയുമാണ് പിന്‍പറ്റേണ്ടത്. 2: 114, 187; 3: 17; 4: 43; 6: 141 വിശദീകരണം നോക്കുക.