( അത്തൗബ ) 9 : 65

وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ

നിങ്ങള്‍ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് നീ അവരോട് ചോദിച്ചാ ല്‍ അവര്‍ പറയുകതന്നെ ചെയ്യും: നിശ്ചയം ഞങ്ങള്‍ കളിയും തമാശയും പ റയുകയാകുന്നു; നീ ചോദിക്കുക: അല്ലാഹുവിനെക്കൊണ്ടും അവന്‍റെ സൂക്തങ്ങളെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്?

തബൂക്ക് യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന കാലത്ത് കപടവിശ്വാസികള്‍ പ്രവാചകനേയും വിശ്വാസികളെയും പരിഹസിച്ച് സംസാരിക്കുക പതിവായിരുന്നു. അതുവഴി യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന വിശ്വാസികളെ പിന്തിരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. യുദ്ധസന്നാഹങ്ങളില്‍ മുഴുകിയ പ്രവാചകനെക്കുറിച്ച്: 'അയാള്‍ വന്‍ ശക്തികളായ റോമിനെയും ശാമിനെയുമെല്ലാം ജയിച്ചടക്കാന്‍ പോവുകയാണുപോലും, അറബികളെപ്പോലെ റോമക്കാരെയും പരാജയപ്പെടുത്താമെന്നാണ് ഇവര്‍ കരുതിയിരിക്കുന്നത്, അവരെ നാളെ റോമന്‍ പട്ടാളക്കാര്‍ ബന്ധനസ്ഥരാക്കുന്നത് നമുക്ക് കാണാം! നല്ല ചാട്ടവാറടി കൂടി കിട്ടിയാലേ ഇവര്‍ പാഠം പഠിക്കുകയുള്ളൂ' എന്നെല്ലാം അവര്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധവും വധവുമില്ല, മറിച്ച് അദ്ദിക്റി നെ മൂടിവെക്കുന്ന ഫജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണു ള്ളത് എന്നാണ് 25: 52 ല്‍ അല്ലാഹു പറഞ്ഞിട്ടുള്ളത്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാ തെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് പറയുന്ന വിശ്വാസിയോട് കപടവിശ്വാസികള്‍ ചോദിക്കുന്നത്: 'ഒരു അദ്ദിക്ര്‍ മാത്രം മതി യോ? ബാക്കി ഒന്നും വേണ്ടയോ? ഗ്രന്ഥത്തെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കൊ ണ്ടുവരേണ്ടയോ'എന്നെല്ലാമാണ്. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന വസ്തുത ഈ കപടവിശ്വാസികള്‍ സാധാരണ ജനങ്ങളില്‍ നിന്ന് മൂടിവെക്കുകയും വിശ്വാസം രൂപപ്പെടുത്താതെയും ആത്മാവ് പങ്കെടുക്കാതെയും അവരെക്കൊണ്ട് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യിപ്പിക്കുകവഴി അവരെ പിഴയായി ന രകഗര്‍ത്തം സമ്പാദിക്കുന്നവരാക്കുകയുമാണ്. ഇവര്‍ രണ്ടുകൂട്ടരും തമ്മില്‍ നരകക്കുണ് ഠത്തില്‍ വെച്ച് പരസ്പരം പഴിചാരുകയും ശപിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രം ഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. ജീവിതത്തെ കളിയും തമാശയുമായി കണ്ടുകൊണ്ടും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും മൂടിവെച്ചുകൊണ്ടും ജീവിക്കുന്ന ഈ രണ്ട് വിഭാഗങ്ങളുമുള്‍പ്പെട്ട ഫുജ്ജാറുകള്‍ തന്നെയാണ് അക്രമികളായ കാഫിറുകള്‍ എന്ന് 29: 68; 39: 32; 59: 16-17 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിനെക്കൊണ്ടും അവന്‍റെ സൂക്തങ്ങളെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറയുകവഴി അല്ലാഹുവിനെയും പ്രവാചകനെയും തള്ളിപ്പറ ഞ്ഞ് യഥാര്‍ത്ഥ ദീനില്‍ നിന്ന് പുറത്തുപോയി എന്നാണ്. കാരണം 2: 146 ല്‍ വിവരിച്ച പ്ര കാരം അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയുമെല്ലാം പരിചയപ്പെടുത്തുന്ന ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. ദീനില്‍ നിന്ന് പോയ ഇത്തരക്കാരെയാണ് 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്നശേഷം ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിക്കുക. 5: 57; 6: 20, 33 വിശദീകരണം നോക്കുക.