( അത്തൗബ ) 9 : 66

لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ ۚ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ

നിങ്ങള്‍ ഒഴിവുകഴിവൊന്നും പറയേണ്ടതില്ല, നിശ്ചയം നിങ്ങളുടെ വിശ്വാസ ത്തിനുശേഷം നിങ്ങള്‍ നിഷേധികളായിരിക്കുന്നു. നിങ്ങളില്‍ നിന്നുള്ള ഒരുവിഭാഗത്തിന് നാം മാപ്പ് നല്‍കുകയാണെങ്കില്‍ തന്നെയും മറ്റൊരു വിഭാഗത്തെ നാം ശിക്ഷിക്കുകതന്നെ ചെയ്യും-എന്തുകൊണ്ടെന്നാല്‍ നിശ്ചയം അവര്‍ ബു ദ്ധി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്‍മാര്‍ തന്നെയായിരിക്കുന്നു.

കപടവിശ്വാസികളുടെ തന്ത്രങ്ങളെക്കുറിച്ച് വിശ്വാസികളില്‍ നിന്ന് അറിഞ്ഞ് പ്ര വാചകന്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കുകയാണെങ്കില്‍ അവര്‍ പല ഒഴിവുകഴിവുകളും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമായിരുന്നു. അത്തരക്കാരെക്കുറിച്ചാണ് നിങ്ങള്‍ ഒഴിവുകഴിവൊന്നും പറയേണ്ടതില്ല, നിശ്ചയം നിങ്ങളുടെ വിശ്വാസത്തിനുശേഷം നിങ്ങള്‍ കാഫിറുകളായിരിക്കുന്നു എന്ന് അല്ലാഹു പറയുന്നത്. നിശ്ചയം നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞ് കളവാക്കുകയും അതിനോട് എല്ലാം പഠിച്ചു തികഞ്ഞവനാണെന്ന് അഹന്ത നടിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ആകാശങ്ങളുടെ വാതിലുകള്‍ തുറക്കപ്പെടുകയില്ല, തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയുമില്ല, അപ്രകാരമാണ് നാം ഭ്രാന്തന്‍മാര്‍ക്ക് പ്രതിഫലം കൊടുക്കുക എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളിലും പറഞ്ഞ ഭ്രാന്തന്മാര്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമുള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 80: 11 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ അറിഞ്ഞുകൊണ്ട് മൂടിവെച്ചവരായതിനാല്‍ അവര്‍ വധിക്കപ്പെട്ടവരാണ് എന്ന് 63: 4 ലും 80: 17 ലും പറഞ്ഞിട്ടുണ്ട്. അവര്‍ 2: 6-7, 18, 170 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ അദ്ദിക്റിനെ ത്തൊട്ട് ബധിരരും അന്ധരും മൂകരുമായതിനാല്‍ എന്നെന്നും നരകക്കുണ്ഠത്തില്‍ കഴിയേണ്ടവരാണ്. അവര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കുകയില്ല. എന്നാല്‍ അവരുടെ അനുയായികള്‍ക്ക് അവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇളവ് നല്‍കപ്പെട്ടേക്കും. 'സൂക്ത ങ്ങളെ തള്ളിപ്പറയുന്നവര്‍' അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത ഫാജിറുക ളാണ്. അത്തരക്കാരാണ് മാപ്പ് നല്‍കപ്പെടാനിടയുള്ള വിഭാഗം. അതിനോട് എല്ലാം പഠി ച്ചുതികഞ്ഞവരാണെന്ന് അഹന്ത നടിക്കുന്നവര്‍ 2: 99 ല്‍ പറഞ്ഞ ഗ്രന്ഥം മൂടിവെക്കുന്ന തെമ്മാടികളാണ്. അത്തരക്കാര്‍ക്ക് മാപ്പ് നല്‍കപ്പെടുന്ന പ്രശ്നമില്ല, കാരണം അവര്‍ വി ചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകേണ്ടവരാണ്. 2: 159-161; 6: 55; 7: 178-179; 98: 6-7 വിശദീകരണം നോക്കുക.