أَفَأَمِنُوا أَنْ تَأْتِيَهُمْ غَاشِيَةٌ مِنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ
അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നുള്ള ഒരു വിഹിതം അവരെ മൂടുകയില്ലെന്ന് അല്ലെങ്കില്‍ അവര്‍ തിരിച്ചറിയാത്ത അവസ്ഥയില്‍ പെട്ടെന്ന് ആ അന്ത്യനിമി ഷം അവര്‍ക്ക് വന്നെത്തുകയില്ലെന്ന് അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
31:33 ല്‍, നിശ്ചയം അല്ലാഹുവിന്റെ വാഗ്ദത്തം സത്യമാണ്, അപ്പോള്‍ ഭൗതിക ജീ വിതം നിങ്ങളെ വഞ്ചിക്കരുത്, അല്ലാഹുവിന്റെ കാര്യത്തില്‍ ആ മഹാവഞ്ചകനായ പി ശാചും നിങ്ങളെ വഞ്ചിക്കരുത് എന്നും; 31: 34 ല്‍, നിശ്ചയം അന്ത്യനിമിഷത്തെക്കുറിച്ചും മഴ വര്‍ഷിക്കുന്നതിനെക്കുറിച്ചും ഗര്‍ഭപാത്രത്തില്‍ എന്താണുള്ളതെന്നതിനെക്കുറിച്ചുമു ള്ള അറിവുള്ളത് അല്ലാഹുവിന്റെ പക്കലാണ്, ഒരാള്‍ക്കും നാളെ എന്താണ് സമ്പാദിക്കു ക എന്ന് അറിയുകയില്ല, ഒരാള്‍ക്കും ഏത് ഭൂമിയിലാണ് മരിക്കുക എന്നും അറിയുകയി ല്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞാനിയും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനി യുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ആരാണെന്നും ഭൂമിയില്‍ അവരുടെ നി യോഗലക്ഷ്യം എന്താണെന്നും പഠിപ്പിക്കുന്നത് ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്റാ ണ്. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവും വ്യക്തമായ പ്രകാശവും വ ന്നു കിട്ടി, അപ്പോള്‍ അതിനെ മുറുകെപ്പിടിച്ചവന്‍ സന്മാര്ഗത്തിലായി എന്ന് 4: 174-175 ല്‍ മനുഷ്യരെ വിളിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്. സൂക്തത്തില്‍ പറഞ്ഞ തെളിവും പ്രകാശവും അദ്ദിക്ര്‍ തന്നെയാണ്.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപ പ്പെട്ടിരിക്കെ ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് 16: 43; 21: 7 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ്. 7: 97-99; 9: 115; 12: 24 വിശദീകരണം നോക്കുക.