( അല്‍ ബഖറ ) 2 : 73

فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ

അപ്പോള്‍ നാം പറഞ്ഞു: അതിന്‍റെ ഒരു ഭാഗംകൊണ്ട് അവനെ നിങ്ങള്‍ അടി ക്കുക, അപ്രകാരം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു, നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി.

ഒരു കൊലനടന്നാല്‍ ചുറ്റുഭാഗത്തുമുള്ള ഗോത്രത്തലവന്മാര്‍ തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ പശുവിന്‍റെമേല്‍ കൈ കഴുകി ഞങ്ങള്‍ക്ക് ഈ കൊലയില്‍ യാതൊരു പങ്കു മില്ലെന്ന് പറയുന്ന സമ്പ്രദായമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്നത്. പശുവിനെ അറുക്കാന്‍ കല്‍പ്പിച്ച അവസരത്തില്‍ അവിടെ കൊലയാളിയെ തിരിച്ചറിയാത്ത ഒരു പുരു ഷന്‍റെ ശവശരീരവുമുണ്ടായിരുന്നു. അറുക്കപ്പെട്ട ആ പശുവിന്‍റെ ചിലഭാഗങ്ങള്‍ കൊണ്ട് അല്ലാഹു ആ ശവശരീരത്തിന്‍ മേല്‍ അടിക്കാന്‍ പറഞ്ഞു. അതിലൂടെ അല്ലാഹു മരിച്ചയാളെ ജീവിപ്പിക്കുകയും ഘാതകനാരാണെന്ന് അവനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിലൂടെ ജനങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതെന്തും പുറത്തുകൊണ്ടുവരാന്‍ കഴിവു ള്ളവനാണ് അല്ലാഹു എന്ന് തെളിയിക്കുകയാണുണ്ടായത്. അറുത്ത പശുവിന്‍റെ ശരീരം കൊണ്ട് അടിക്കാന്‍ പറഞ്ഞതുവഴി ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് ആളുകളും പശു തന്നെയാണ് ദൈവം (ഇലാഹ്), പശുവിനെ അറുത്തിട്ടും അതിന് മരിച്ചവ നെ ജീവിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്നാണ് വിശ്വസിച്ചത്. ഇത്തരം സംഭവങ്ങളിലൂടെ വി ശ്വാസികളെയും കാഫിറുകളെയും അല്ലാഹു വേര്‍തിരിക്കുന്നു.

മനുഷ്യന് ബുദ്ധിശക്തി നല്‍കിയത് എല്ലാ കാര്യങ്ങളും അത് ഉപയോഗിച്ച് ചി ന്തിച്ച് പ്രവര്‍ത്തിക്കാനാണ്. അന്ന് മദീനയിലുള്ള ജൂതരെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന വരാകുന്നതിനുവേണ്ടി എന്നുപറഞ്ഞതിലെ 'നിങ്ങള്‍' ഇന്ന് ബാധകമാവുന്നത് ഗ്രന്ഥ ത്തിന്‍റെ വാഹകരായ പ്രവാചകന്‍റെ ജനതക്കാണ്. എന്നാല്‍ അവരിലെ ഫുജ്ജാറുകള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണെന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. അവരിലെ കപടവിശ്വാസികളായ നേതാക്കള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോകുന്നവരാണെങ്കില്‍ അവരു ടെ പ്രജ്ഞയറ്റ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. 2: 232; 6: 151; 12: 2; 24: 61; 40: 67; 43: 3; 57: 17 എന്നീ സൂ ക്തങ്ങള്‍ അവസാനിക്കുന്നത് 'നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 44, 165-167; 6: 55 വിശദീകരണം നോക്കുക.