( അമ്പിയാഅ് ) 21 : 48

وَلَقَدْ آتَيْنَا مُوسَىٰ وَهَارُونَ الْفُرْقَانَ وَضِيَاءً وَذِكْرًا لِلْمُتَّقِينَ

നിശ്ചയം മൂസാക്കും ഹാറൂനും നാം വെളിച്ചവും അനുസ്മരണവുമായ സ ത്യാസത്യ വിവേചനമാനദണ്ഡം നല്‍കിയിട്ടുണ്ട്-സൂക്ഷ്മാലുക്കളായവര്‍ക്കു വേണ്ടി.

മൂസാക്കും ഹാറൂനും മാത്രമല്ല, എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയ വെളിച്ചവും അനുസ്മരണവുമായ സത്യാസത്യ വിവേചനമാനദണ്ഡം അദ്ദിക്ര്‍ തന്നെയാണ് എന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് മൊത്തം ലോകര്‍ക്ക് വെളിച്ചവും അനുസ്മരണവുമായ സ ത്യാസത്യവിവേചന മാനദണ്ഡം അന്ത്യപ്രവാചകന്‍ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട 15: 6, 9; 16: 44; 38: 8 തുടങ്ങി 61 സൂക്തങ്ങളില്‍ പറഞ്ഞ അദ്ദിക്ര്‍ തന്നെയാണ്. എന്നാല്‍ സ്വ ര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അതിനെ സൂക്ഷ്മാലുക്കള്‍ മാത്രമേ ഉപയോഗപ്പെടുത്തുക യുള്ളൂ എന്ന് 69: 48 ല്‍ പറഞ്ഞിട്ടുണ്ട്. 39: 33 ല്‍, ആര്‍ക്കാണോ സ്വിദ്ഖ്-അദ്ദിക്ര്‍-വന്നുകി ട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്തത്, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മാലു ക്കള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 11: 17, 120; 20: 3, 130-131 വിശദീകരണം നോക്കുക.