وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِنْ جَاءَ نَصْرٌ مِنْ رَبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ
ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടി രിക്കുന്നവര്‍ ജനങ്ങളിലുണ്ട്, എന്നാല്‍ അല്ലാഹുവിന്റെ കാര്യത്തില്‍ അവര്‍ ഉ പദ്രവിക്കപ്പെടുകയാണെങ്കില് ജനങ്ങളുടെ പരീക്ഷണത്തെ അല്ലാഹുവിന്റെ ശിക്ഷപ്പോലെയാണ് അവര്‍ കണക്കാക്കുക, നിന്റെ നാഥനില്‍ നിന്ന് ഒരു സഹാ യം നിനക്ക് വന്നെത്തുകയാണെങ്കിലോ അവര്‍ പറയുകതന്നെ ചെയ്യും: നിശ്ച യം ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു; ലോകരുടെ നെഞ്ചകങ്ങളിലു ള്ളതിനെക്കുറിച്ച് അല്ലാഹുതന്നെ ഏറ്റവും അറിയുന്നവനല്ലെയോ?
സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചിട്ടുള്ളത് അവ ര്‍ക്ക് നല്കപ്പെട്ടതില് അവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന ലക്ഷ്യ ബോധ മില്ലാതെ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവും ത്രികാലജ്ഞാനവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെ യ്യുകവഴി നാഥനെ ത്രികാലജ്ഞാനിയായി അംഗീകരിക്കാത്ത അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ സ്വഭാവമാണ് സൂക്തത്തില്‍ വരച്ചുകാണി ക്കുന്നത്. നാവുകൊണ്ട് ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചിട്ടുണ്ട് എന്ന് പറയുന്ന ഇത്തരം കപടവിശ്വാസികള്‍ അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുന്നവരാണെന്ന് 2: 8-9 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാനുള്ള 98: 2-3 ല്‍ പറഞ്ഞ പരിശുദ്ധ ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞതിനാലാ ണ് അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളും നരകത്തിന്റെ വിറകുകളുമായത് എന്ന് 3: 10; 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 3: 196; 4: 72-73, 78-79; 57: 13-14 വിശദീകരണം നോക്കുക.