( അന്‍കബൂത്ത് ) 29 : 50

وَقَالُوا لَوْلَا أُنْزِلَ عَلَيْهِ آيَاتٌ مِنْ رَبِّهِ ۖ قُلْ إِنَّمَا الْآيَاتُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ

അവര്‍ ചോദിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടാണ് അവന്‍റെമേല്‍ തന്‍റെ നാ ഥനില്‍ നിന്ന് ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെടാത്തത്? നീ പറയുക, നിശ്ചയം ദൃഷ്ടാ ന്തങ്ങളെല്ലാം അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാണ്, നിശ്ചയം ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രവുമാണ്.

അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുവിന്‍, നിശ്ചയം ഞാന്‍ നിങ്ങള്‍ ക്ക് അവനില്‍ നിന്നുള്ള വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്; നിങ്ങള്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ചു പ്രാര്‍ത്ഥിക്കരുത്, നിശ്ചയം ഞാന്‍ നിങ്ങ ള്‍ക്ക് അവനില്‍ നിന്നുള്ള വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് എന്ന് 51: 50-51 ല്‍ വായിക്കുന്നത് ഇന്ന് ലോകരില്‍ ഫുജ്ജാറുകള്‍ മാത്രമാണ്. അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 175; 5: 48 തുടങ്ങി യ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാ ന്തന്മാരായ അവര്‍ അദ്ദിക്ര്‍ കേള്‍പ്പിക്കുന്ന സദസ്സില്‍ നിന്ന് സിംഹഗര്‍ജ്ജനം കേട്ട് വിര ണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ വിരണ്ടോടുമെന്ന് 74: 49-51 ലും അവര്‍ വായി ച്ചിട്ടുണ്ട്. 2: 121; 6: 123-124; 14: 11 വിശദീകരണം നോക്കുക.