( ആലിഇംറാന്‍ ) 3 : 41

قَالَ رَبِّ اجْعَلْ لِي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُرْ رَبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ

അവന്‍ ചോദിച്ചു: എന്‍റെ നാഥാ, എനിക്കൊരു ദൃഷ്ടാന്തം നല്‍കിയാലും, അവന്‍ പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം തുടര്‍ച്ചയായ മൂന്നുനാളുകളില്‍ ആംഗ്യംകൊ ണ്ടല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്, നീ നിന്‍റെ നാഥനെ ധാരാള മായി സ്മരിച്ചുകൊണ്ടിരിക്കുകയും പ്രദോഷങ്ങളിലും പ്രഭാതങ്ങളിലും അവ നെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക!

ഈ അഭിസംബോധനങ്ങളില്‍ സകരിയ്യാ നബി അല്ലാഹുവിനോട് നേരിട്ടാണ് ചോദിക്കുന്നത്, എന്നാല്‍ മറുപടി നല്‍കുന്നത് മലക്കുകള്‍ മുഖേനയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 19: 10-11 വിശദീകരണം നോക്കുക. അല്ലാഹു ഒരു മനുഷ്യനോടും ദി വ്യബോധനത്തിലൂടെയോ മറക്ക് പിന്നിലായിക്കൊണ്ടോ അല്ലാതെ സംസാരിക്കുകയില്ല എന്ന് 42: 51 ല്‍ പറഞ്ഞിട്ടുണ്ട്. ഇത് പഠിപ്പിക്കുന്നത് വിശ്വാസികള്‍ തങ്ങളുടെ ഉടമയായ നാഥനോട് നേരിട്ടാണ് ഏതൊരു കാര്യവും ചോദിക്കുക എന്നും, കാഫിറുകള്‍ എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്‍റെയും അവരുടെയും ഇടയില്‍ ഇടയാളന്‍മാരെയും ശുപാര്‍ശക്കാരെയും വെക്കുന്നവരാണ് എന്നുമാണ്. അത്തരം ഭ്രാന്തന്‍മാര്‍ നാളെ നരകക്കുണ്ഠത്തില്‍ വെച്ച് നരകത്തിന്‍റെ പാറാവുകാരനായ 'മാലിക്കി'നെ വിളിച്ച് പറയുന്നതാണ്: ഓ! മാലിക്കേ! നിന്‍റെ നാഥന്‍ ഞങ്ങളുടെ കഥയങ്ങ് കഴിച്ചോട്ടെ. അപ്പോള്‍ മാലിക് പറയും: നിങ്ങള്‍ അവിടെ കാലാകാലം കഴിഞ്ഞുകൂടേണ്ടവരാണ്, നിശ്ചയം ഞങ്ങള്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങളിലേക്ക് വന്നിട്ടുണ്ടായിരുന്നു, എന്നാല്‍ നിങ്ങള്‍ അധികപേരും സത്യത്തോട് വെറുപ്പുള്ളവരായിരുന്നു എന്ന് 43: 74-78 ലും, നരകത്തിലുള്ള ആളുകള്‍ അതിന്‍റെ പാറാവുകാരോട് പറയുന്നതാണ്: ശിക്ഷയില്‍ നിന്നുള്ള ഒരു ദിനം ഞങ്ങളെ ത്തൊട്ട് ലഘൂകരിക്കാന്‍ നിങ്ങളൊന്ന് പ്രാര്‍ത്ഥിച്ചാലും. മലക്കുകള്‍ ചോദിക്കും: നിങ്ങള്‍ ക്ക് വ്യക്തമായ വെളിപാടും (അദ്ദിക്ര്‍) കൊണ്ട് നിങ്ങളില്‍നിന്നുള്ള സന്ദേശവാഹകര്‍ വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ മറുപടി പറയും: അതെ; വന്നിട്ടുണ്ടായിരുന്നു. മലക്കുകള്‍ പറയും: എന്നാല്‍ നിങ്ങള്‍തന്നെ പ്രാര്‍ത്ഥിച്ചുകൊള്ളുക, നിഷേധികളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് 40: 49-50 ലും പറഞ്ഞിട്ടുണ്ട്. ഐഹിക ലോകത്തുവെച്ച് അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്ത കാഫിറുകള്‍ക്ക് നാളെ നരകത്തില്‍ വെച്ചും അല്ലാഹുവിനോട് നേരിട്ട് പറയാന്‍ സാധിക്കുകയില്ല എന്ന് ഈ സൂക്തങ്ങളെല്ലാം മുന്നറിയിപ്പ് നല്‍കുന്നു. 4: 1 ല്‍ വിവരിച്ച പ്രകാരം നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം ഇല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറുകളും ദുഃഖത്തോടെ പിശാചിനെ കണ്ടുകൊണ്ട് ആത്മാവിനെതിരെ "നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു" എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുന്നതാണ്. 2: 165-167; 32: 4; 39: 3 വിശദീകരണം നോക്കുക.